സെക്രേട്ടറിയറ്റ് തീപിടിത്തം: അന്വേഷണ റിപ്പോർട്ടുകൾ വൈകും

തിരുവനന്തപുരം: സെക്രട്ടേറിയറ്റ് തീപിടിത്തത്തിൻെറ അന്വേഷണ റിപ്പോര്‍ട്ടുകള്‍ വൈകും. ഒരാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കാനായിരുന്നു സര്‍ക്കാര്‍ നിര്‍ദേശമെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ അന്തിമ റിപ്പോര്‍ട്ട് വൈകുകയാണ്. േഫാറൻക് റിപ്പോര്‍ട്ട് കിട്ടാത്തതാണ് റിപ്പോർട്ടുകൾ വൈകാനുള്ളലിന് കാരണമെന്നാണ് വിശദീകരണം. അതിനിടെ അന്വേഷണസംഘത്തെ സഹായിക്കാൻ 13 ജീവനക്കാരെ കൂടി ഉൾപ്പെടുത്തി സംഘം വിപുലീകരിച്ചതും പുതിയവിവാദത്തിന് കാരണമായി. ഭരണപക്ഷാ അനുകൂല സംഘടനാംഗങ്ങളാണ് ഇവരെന്നും ഇത് അന്വേഷണം അട്ടിമറിക്കാനാണെന്നുമാണ് ആരോപണം. നേരത്തെ നാല് ജീവനക്കാരെ നിയോഗിച്ചതും ആരോപണത്തിന് കാരണമായിരുന്നു. കഴിഞ്ഞ ആഗസ്റ്റ് 25ന് വൈകീട്ടായിരുന്നു പൊതുഭരണ വകുപ്പിലെ പ്രോട്ടോകോള്‍ വിഭാഗത്തില്‍ തീപിടിത്തമുണ്ടായത്. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട ഫയലുകള്‍ നശിപ്പിക്കാനുള്ള ആസൂത്രിത തീപിടിത്തമെന്ന് രാഷ്ട്രീയ ആരോപണം ഉയര്‍ന്നു. ഇതിനുപിന്നാലെയാണ് സര്‍ക്കാര്‍ രണ്ട് സംഘങ്ങളെ സംഭവം അന്വേഷിക്കാന്‍ ചുമതലപ്പെടുത്തിയത്. എ.ഡി.ജി.പി മനോജ് എബ്രഹാമിൻെറ നേതൃത്വത്തില്‍ പൊലീസും, ഡോ. എ. കൗശിഗൻെറ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘവുമാണ് അന്വേഷണം നടത്തുന്നത്. ഇൗ സംഘങ്ങളെ സഹായിക്കാനാണ് സർക്കാർ ജീവനക്കാരുൾപ്പെട്ട സംഘത്തെ നിയോഗിച്ചിട്ടുള്ളത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.