തിരുവനന്തപുരം: ചെന്തഴന്തി ഗുരുകുലത്തിൽ ശ്രീനാരായണ ഗുരുജയന്തി ആഘോഷിച്ചു. കോവിഡ് നിയന്ത്രണമുള്ളതിനാൽ ലളിതമായാണ് ചടങ്ങുകൾ നടന്നത്്. മന്ത്രി കടകംപള്ളി സുരേന്ദ്രൻ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉൾപ്പെടെ രാഷ്ട്രീയ-സാമൂഹിക മേഖലയിലെ പ്രമുഖർ ചെമ്പഴന്തിയിലെത്തി ജന്മഗൃഹത്തിൽ പുഷ്പാർച്ചന നടത്തി. രാവിലെ അഞ്ചിന് വിശേഷാൽ പൂജ, ഗണപതി ഹോമം എന്നിവയോടെയാണ് ജയന്തിദിന ചടങ്ങുകൾ ആരംഭിച്ചത്. കർശന നിയന്ത്രണങ്ങളോടെ ഭക്തർക്ക് ദർശനം അനുവദിച്ചിരുന്നു. ലോക്ക്ഡൗണിനു ശേഷം ആദ്യമായി ദർശനാനുമതി ലഭിച്ചതിനാൽ നൂറുകണക്കിനാളുകളാണ് ചട്ടങ്ങൾ പാലിച്ച് എത്തിയത്. രാവിലെ ആറ് മുതൽ തിരുപ്പിറവി വിശേഷാൽ പൂജയും സമൂഹപ്രാർഥനയും 11.30ന് വിശേഷാൽ ഗുരുപൂജയും നടന്നു. വൈകുന്നേരം 6.30ന് സന്ധ്യാ ദീപാരാധനയും സമൂഹപ്രാർഥനയുമോടെ പരിപാടികൾ സമാപിപ്പിച്ചു. വിശേഷാൽ അന്നദാനവും മറ്റ് പൊതുചടങ്ങുകളും കോവിഡ് നിയന്ത്രണങ്ങൾ ഉള്ളതിനാൽ ഒഴിവാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.