െഞട്ടൽ വിട്ടുമാറാതെ നാട്; കൊലക്കത്തി തകർത്തത് കുടുംബങ്ങളുടെ പ്രതീക്ഷകൾ

തിരുവനന്തപുരം: തിരുവോണ സന്തോഷത്തിലേക്ക് നീങ്ങുന്നതിനിടെ അർധരാത്രി കേട്ട ഇരട്ടക്കൊലപാതകത്തിൻെറ ഞെട്ടലിൽനിന്ന് മോചിതമാകാതെ വെഞ്ഞാറമൂട്. കൊല്ലപ്പെട്ട രണ്ടുപേരും കുടുംബങ്ങളുടെ പ്രതീക്ഷകളായിരുന്നു. പലവിധ തൊഴിലുകള്‍ ചെയ്താണ് രണ്ടു ചെറുപ്പക്കാരും കുടുംബം പോറ്റിയത്. മിഥിലാജിന് കുപ്പിവെള്ളം കടകളിലെത്തിക്കുന്ന ജോലിയായിരുന്നു. കോവിഡിനെ തുടർന്നുള്ള പ്രതിസന്ധിയിൽ പച്ചക്കറി കച്ചവടത്തിലേക്ക് മാറി. അഞ്ചും ഏഴും വയസ്സുള്ള രണ്ട് മക്കളുണ്ട്. ഹഖ് മുഹമ്മദ് നേരത്തെ വെമ്പായത്ത് കട നടത്തിയിരുന്നു. മീൻ കൊണ്ടുപോകുന്ന വാഹനത്തിൻെറ ഡ്രൈവറായും ജോലി നോക്കിയിരുന്നു. ഒരു വയസ്സുള്ള കുട്ടിയുണ്ട്. ഭാര്യ നാല് മാസം ഗർഭിണിയുമാണ്. ഇക്കഴിഞ്ഞ ആഗസ്റ്റ് എട്ടിനായിരുന്നു മൂത്തകുഞ്ഞിൻെറ പിറന്നാൾ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.