ദമ്പതികളെ ആക്രമിക്കാന്‍ ശ്രമിച്ച സംഭവം: അഞ്ചുപേര്‍ പിടിയില്‍

തിരുവനന്തപുരം: കാറില്‍ സഞ്ചരിക്കുകയായിരുന്ന ദമ്പതികളെ വാഹനം തടഞ്ഞ് ആക്രമിക്കാന്‍ ശ്രമിച്ച സംഭവത്തിൽ അഞ്ചുപേരെ പൊലീസ് പിടികൂടി. കാപ്പ കേസില്‍ ഉള്‍പ്പെട്ട ഒരാളെ റിമാന്‍ഡ് ചെയ്തു. രണ്ടുദിവസം മുമ്പാണ് ചാക്ക സ്വദേശികളായ ദമ്പതികളെ ഒരുസംഘം ഫോണില്‍ നിരന്തരം വിളിച്ച് ഭീഷണിപ്പെടുത്തിയത്. വിവരം അവര്‍ പോലീസിനെ അറിയിച്ചപ്പോള്‍ പേട്ട സ്‌റ്റേഷനിലെത്തി പരാതി നല്‍കാനായിരുന്നു നിര്‍ദേശം. പരാതി നല്‍കാന്‍ സ്‌റ്റേഷനിലേക്ക് പോകുമ്പോഴായിരുന്നു പതിനിഞ്ചോളം വരുന്ന സംഘം കാര്‍ ആക്രമിക്കാന്‍ ശ്രമിച്ചതെന്ന് പരാതിയില്‍ പറയുന്നു. സംഭവത്തോടനുബന്ധിച്ച് രഞ്ജിത്ത്, ശ്യാം, അരുണ്‍, സഞ്ജു, ശങ്കള്‍ മോഹന്‍ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കാപ്പ കേസില്‍ ഉള്‍പ്പെട്ട ശങ്കര്‍ മോഹനെ ഫോര്‍ട്ട് പോലീസിന് കൈമാറി റിമാന്‍ഡ് ചെയ്തു. കരുതല്‍ നിയമപ്രകാരം അറസ്റ്റ് ചെയ്ത മറ്റുളളവരെ ജാമ്യത്തില്‍ വിട്ടയച്ചു. സംഘത്തിലെ മറ്റുളളവരെ പിടികൂടണമെന്നാവശ്യപ്പെട്ട് ദമ്പതികള്‍ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കി. മുന്‍വൈരാഗ്യമാണ് സംഭവത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.