താൽപര്യം സർഗാത്മകതയുടെ വേരുകൾ സൃഷ്ടിക്കുന്നു -അലക്സാണ്ടർ ജേക്കബ് തിരുവനന്തപുരം: മുസ്ലിം അസോസിയേഷനും മാധ്യമവും സംയുക്തമായി സംഘടിപ്പിച്ച ഒാൺലൈൻ എക്സലൻറ് അവാർഡ് മീറ്റ് അലക്സാണ്ടർ ജേക്കബ് ഉദ്ഘാടനം ചെയ്തു. താൽപര്യപൂർവം പഠിക്കുന്ന കാര്യങ്ങളാണ് കൂടുതൽ സർഗാത്മകമായ സംഭാവനകൾ ഒരാൾക്ക് സമർപ്പിക്കാൻ സാധിക്കുക എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സാമ്പത്തികമായി പിന്നാക്കംനിൽക്കുന്ന ഒരുകുട്ടിക്കും വിദ്യാഭ്യാസം നിഷേധിക്കപ്പെടരുതെന്നും മികച്ച പഠനനിലവാരം പുലർത്തുന്ന വിദ്യാർഥികൾക്ക് ഉയർന്ന സ്കോളർഷിപ് നൽകി പഠിപ്പിക്കാൻ തയാറാണെന്നും അധ്യക്ഷപ്രസംഗത്തിൽ മുസ്ലിം അസോസിയേഷൻ പ്രസിഡൻറ് നാസർ കടയറ വ്യക്തമാക്കി. പഠനത്തിനോടൊപ്പം മനുഷ്യത്വവും വ്യക്തിത്വവും പടുത്തുയർത്താൻ വിദ്യാർഥികൾക്ക് കഴിയണമെന്ന് മുഖ്യപ്രഭാഷകൻ ഇ.എം. നജീബ് പറഞ്ഞു. മാധ്യമം മാർക്കറ്റിങ് മാനേജർ ടി.എസ്. സാജിദ്, മുസ്ലിം അസോസിയേഷൻ ജനറൽ സെക്രട്ടറി അബ്ദുൽ ലത്തീഫ്, ട്രഷറർ ഖാജ മുഹമ്മദ് എന്നിവർ സംസാരിച്ചു. എ.ആർ.ആർ പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ സതീഷ്ബാബു, കെ.ടി.സി.ടി പ്രിൻസിപ്പൽ മീര എന്നിവർ കുട്ടികൾക്ക് പ്രത്യേക മാർഗനിർദേശം നൽകി. േഗ്ലാബൽ ട്രെയിനർ പ്രഫ. ഉമർ ഷിഹാബ് സെമിനാർ നയിച്ചു. മുസ്ലിം അസോസിയേഷൻ എൻജിനീയറിങ് കോളജിലെ വിവിധ ഡിപ്പാർട്ട്മൻെറ് മേധാവികളായ സജിത പി, പ്രേമലക്ഷ്മി പി, റെജി എസ്.എൽ, ഷംന ബി, അമൽ പ്രതാപ്, അഭയനായർ എന്നിവർ ആശംസകൾ നേർന്നു. മുസ്ലിം അസോസിയേഷൻ ആർട്സ് ആൻഡ് സയൻസ് പ്രിൻസിപ്പൽ ഡോ. മധുസൂദനൻ പിള്ള കെ.പി സ്വാഗതവും ജാസ്മിൻ എം.ആർ നന്ദിയും പറഞ്ഞു. മുഴുവൻ എ പ്ലസ് നേടിയ 300ഒാളം വിദ്യാർഥികളും രക്ഷാകർത്താക്കളും ചടങ്ങിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.