തിരുവനന്തപുരം: സെക്രേട്ടറിയറ്റ് പ്രോട്ടോകോള്‍ വിഭാഗത്തിലുണ്ടായ തീപിടിത്തത്തെക്കുറിച്ച് അന്വേഷിക്കുന്ന സമിതിയെ സഹായിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ചത് പ്രോട്ടോകോള്‍ പൊളിറ്റിക്കല്‍ വിഭാഗത്തിലെ ഭരണപക്ഷ അനുഭാവികളായ ഉദ്യോഗസ്ഥരെയെന്ന് ആക്ഷേപം. ഇത് അന്വേഷണം അട്ടിമറിക്കാനാണെന്നാണ് ആക്ഷേപം. ഡിറ്റാസ്റ്റർ മാനേജ്മൻെറ് കമീഷൻ ഡോ. എ. കൗശികൻെറ നേതൃത്വത്തിലെ സമിതിയെയാണ് സർക്കാർ നിയോഗിച്ചത്. എന്നാൽ, ഫയലും രജിസ്റ്ററുകളും സംബന്ധിച്ച വിവരങ്ങൾ കൈമാറാനായി ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥരെക്കുറിച്ചാണ് ആക്ഷേപം. വിശ്വാസ്യതയുള്ള ഉദ്യോഗസ്ഥരെ വേണമെന്നാണ് കൗശികൻ ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടത്. എന്നാൽ, അത് ലംഘിക്കപ്പെെട്ടന്നാണ് വ്യക്തമാകുന്നത്. ഈ ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരങ്ങള്‍ പ്രകാരമാകും അന്വേഷണം മുന്നോട്ടുപോകുക. അണ്ടര്‍ സെക്രട്ടറി എ.പി. രാജീവന്‍, സെക്ഷന്‍ ഓഫിസര്‍ സുദര്‍ശന്‍, അസിസ്റ്റൻറുമാരായ ഹരി പി.നായര്‍, പ്രമോദ് എന്നിവരെയാണ് പൊതുഭരണവിഭാഗം നിയോഗിച്ചത്. ഇവർ ജോലി ചെയ്ത വിഭാഗത്തിലാണ് തീപടര്‍ന്നത്. തീപടര്‍ന്ന ദിവസം തന്നെ പൊളിറ്റിക്കല്‍ വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ ആരോപണം ഉയര്‍ന്നിരുന്നു. തീപിടിത്തത്തില്‍ ഇവര്‍ക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രനും ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.