തിരുവനന്തപുരം: റാങ്ക് പട്ടികയിൽ വന്നിട്ടും നിയമനങ്ങൾ കിട്ടാത്ത ഉദ്യോഗാർഥികളിൽ ചിലർ മനോവിഷമം മാധ്യമങ്ങളിലൂടെ പ്രകടിപ്പിച്ചു എന്നതിൻെറ പേരിൽ അവർക്ക് മൂന്നുവർഷത്തേക്ക് പി.എസ്.സിയുടെ വിവിധ തെരഞ്ഞെടുപ്പ് നടപടികളിൽനിന്ന് വിലക്കേർപ്പെടുത്തിയ നടപടി പ്രതിഷേധാർഹമാണെന്ന് വി.എം. സുധീരൻ. പി.എസ്.സി റാങ്ക് ലിസ്റ്റ് നിലനിൽക്കുമ്പോഴും പിൻവാതിൽ നിയമനം നടത്തുന്നതിന് സംസ്ഥാനസർക്കാറും പി.എസ്.സിയും തമ്മിൽ നടത്തിവരുന്ന ഒത്തുകളിക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നുവന്നിരിക്കുന്നത്. ഇതെല്ലാം കണ്ടില്ലെന്ന് നടിച്ചുകൊണ്ടാണ് പി.എസ്.സിയുടെ വിചിത്രമായ നടപടി. വിശ്വാസ്യത സ്വയം തകർക്കുന്ന തെറ്റായ നടപടികളുമായി ഇപ്പോഴത്തെ ചെയർമാനും കൂട്ടരും മുന്നോട്ട് നീങ്ങുകയാണെന്നും സുധീരൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.