ഗണേശ വിഗ്രഹ നിമജ്ജനം നടത്തി

തിരുവനന്തപുരം: ഗണേശോത്സവ ട്രസ്റ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ഗണേശോത്സവ ആഘോഷങ്ങൾക്ക് സമാപനം കുറിച്ച് ഗണേശ വിഗ്രഹ നിമജ്ജനം തലസ്ഥാനത്ത് നടന്നു. തലസ്ഥാന നഗരിയിൽ പൂജ ചെയ്ത ഗണേശ വിഗ്രഹങ്ങളാണ് ശംഖുംമുഖം ആറാട്ടുകടവിൽ നിമജ്ജനം ചെയ്തത്. കിഴക്കേകോട്ടയിൽ പ്രതിഷ്ഠിച്ച വിഗ്രഹം ഒമ്പത് ദിവസത്തെ ആചാരപരമായ പൂജാചടങ്ങുകൾ പൂർത്തിയാക്കി. ഉച്ചക്ക് 1.30ന് പഴവങ്ങാടി ഗണപതി ക്ഷേത്രനടയിൽ ദീപം തെളിയിച്ച് നാളികേരം ഉടച്ചശേഷമാണ് വിഗ്രഹങ്ങൾ നിമജ്ജനത്തിന് ശംഖുംമുഖത്തേക്ക് നീങ്ങിയത്. നിമജ്ജനത്തിന് മുന്നേടിയായി ശംഖുമുഖത്ത് പ്രത്യക്ഷ ഗണപതിപൂജ നടന്നു. ശ്രീപത്്മനാഭസ്വാമി ക്ഷേത്രം പുഷ്പാഞ്ജലി സ്വാമി പരമേശ്വര ബ്രാനന്ദതീർഥ പൂജാചടങ്ങുകൾക്ക് മുഖ്യകാർമികത്വം വഹിച്ചു. നിമജ്ജനയാത്രക്ക് ട്രസ്റ്റ് മുഖ്യ കാര്യദർശി എം.എസ്. ഭുവനചന്ദ്രൻ, കൺവീനർ ആർ. ഗോപിനാഥൻ നായർ, ഭാരവാഹികളായ ജോൺസൺ ജോസഫ്, രാധാകൃഷ്ണൻ ബ്യൂസ്റ്റാർ, സലിം മാറ്റപ്പള്ളി, എസ്.ആർ, കൃഷ്ണകുമാർ, മണക്കാട് രാമചന്ദ്രൻ, കെ. ബാഹുലേയൻ നായർ, ഡോ. അശോകൻ, ബാജി ഗോവിന്ദൻ, ചെങ്കൽ ശ്രീകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.