വിമാനത്താവളത്തിനു പിന്നാലെ എയർ ഇന്ത്യ എക്സ്പ്രസും തീറെഴുതുന്നു

ശംഖുംമുഖം: തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് തീറെഴുതിയതിനു പിന്നാലെ കേരളത്തിൻെറ വ്യോമയാന മേഖലയിൽ ഏറ്റവും ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന എയര്‍ഇന്ത്യ എക്സ്പ്രസ് വില്‍ക്കാനും കേന്ദ്ര നീക്കം. എയര്‍ ഇന്ത്യ വില്‍ക്കാനുള്ള തീരുമാനത്തിൻെറ മറവിലാണ് അവരുടെ ബജറ്റ് എയര്‍ലൈന്‍സായ എയര്‍ ഇന്ത്യ എക്സ്പ്രസ് കൂടി വില്‍ക്കാന്‍ ഒരുങ്ങുന്നത്. എയര്‍ ഇന്ത്യ സാമ്പത്തിക ബാധ്യതയിലാണെങ്കിലും 15 വര്‍ഷം മുമ്പ് ആരംഭിച്ച എയര്‍ഇന്ത്യ എക്സ്പ്രസ് ലാഭത്തിലാണ്. എയര്‍ഇന്ത്യയുടെയും അനുബന്ധ സംരംഭങ്ങളുടയും വില്‍പന കൂട്ടിക്കുഴക്കേെണ്ടന്ന നിതി ആയോഗ് ഉപദേശം പോലും അവഗണിച്ചാണ് കേന്ദ്ര നീക്കം. വന്ദേ ഭാരത് മിഷൻെറ ഭാഗമായി സംസ്ഥാനത്ത് കൂടുതല്‍ സര്‍വിസ് നടത്തിയത് എയര്‍ഇന്ത്യ എക്സ്പ്രസാണ്. യാത്രക്കാരുടെ വർധനക്കനുസരിച്ച് സർവിസ് കൂട്ടിയും ആസ്തികള്‍ കാര്യക്ഷമായി ഉപയോഗിച്ചുമാണ് എക്സ്പ്രസ് ലാഭം കൊയ്യുന്നത്. 2017-18ൽ അറ്റാദായം 296.70 കോടിയായിരുന്നു. പതിനഞ്ചോളം വിമാനം ഉണ്ടായിരുന്ന എക്സ്പ്രസ് അടുത്തകാലത്ത് 23 വിമാനമായി ഉയര്‍ത്തി ഗള്‍ഫിനു പുറമെ സിംഗപ്പൂരിലേക്കും സർവിസ് തുടങ്ങിയതോടെ കൂടുതല്‍ ലാഭത്തിലേക്ക് കുതിക്കുകയായിരുന്നു. സംസ്ഥാനത്തെ എല്ലാ വിമാനത്താവളങ്ങളില്‍നിന്നും എക്സ്പ്രസിന് സര്‍വിസുണ്ട്. എയര്‍ ഇന്ത്യയെ നേരത്തേ തന്നെ വില്‍പനക്ക് െവച്ചിരിക്കുകയാെണങ്കിലും ആവശ്യക്കാര്‍ക്ക് താല്‍പര്യം ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന എക്സ്പ്രസാണ്. എക്സ്പ്രസില്‍ സ്ഥിരം ജീവനക്കാർ തീരെ കുറവായതിനാൽ വാങ്ങാന്‍ വരുന്നവര്‍ക്ക് ബാധ്യത ഉണ്ടാകില്ല. ജീവനക്കാരുടെ ബാഹുല്യമാണ് എയര്‍ഇന്ത്യയുടെ നഷ്ടത്തിന് പ്രധാന കാരണം. വിശേഷാവസരങ്ങളില്‍ മറ്റ് എയര്‍ലൈനുകള്‍ നിരക്കുകൂട്ടി യാത്രക്കാരെ കൊള്ളയടിക്കുമ്പോള്‍ എറെ ആശ്വാസകരമായി നിലനില്‍ക്കുന്ന എയർ ഇന്ത്യ എക്സ്പ്രസ് ഇല്ലാതാകുന്നത് പ്രവാസികൾക്കും തിരിച്ചടിയാണ്. എക്സ്പ്രസിൻെറ ഹാങ്ങര്‍ യൂനിറ്റ് തിരുവനന്തപുരം ചാക്കയിലാണ്. ഗ്രൗണ്ട് ഹാൻഡ്ലിങ് സര്‍വിസിന് തുടങ്ങിയ സംയുക്ത സംരംഭത്തിൽനിന്ന് എയർ ഇന്ത്യയെ പിൻവലിച്ച് സിംഗപ്പൂർ കമ്പനിയായ സാറ്റ്സിന് പൂർണമായും വിട്ടുകൊടുക്കാനും നീക്കമുണ്ട്. വിമാനത്താവളങ്ങളിലെ ഗ്രൗണ്ട് ഹാൻഡ്ലിങ് തുടക്കത്തില്‍ എയര്‍ഇന്ത്യ നേരിട്ടാണ് നോക്കിയിരുന്നത്. ഇത് ബാധ്യതയാെണന്ന് കണ്ടുതുടങ്ങിയ സംയുക്ത സംരംഭം ലാഭകരമായിരുന്നു. എം. റഫീഖ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.