വിമാനത്താവളം പൊതുമേഖലയിൽ നിലനിർത്തുന്നതിന് പിന്തുണ -വി. ശിവൻകുട്ടി

തിരുവനന്തപുരം: തലസ്ഥാന ജില്ലയുടെ അഭിമാനവും കേരള ജനതയുടെ പൊതുസ്വത്തും പ്രതിവർഷം നൂറുണക്കിന് കോടി രൂപ പൊതു ഖജനാവിന് ലാഭം ഉണ്ടാക്കിത്തരുകയും ചെയ്യുന്ന രാജ്യാന്തര വിമാനത്താവളം വമ്പൻ കോർപറേറ്റായ അദാനി എൻറർൈപ്രസസിന് തീറെഴുതുവാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തെ എന്ത് വിലകൊടുത്തും ചെറുത്തുതോൽപിക്കാൻ തൊഴിലാളി വർഗം ജീവൻ നൽകി പോരാടുമെന്ന് സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി വി. ശിവൻകുട്ടി പ്രസ്താവനയിൽ അറിയിച്ചു. തെറ്റായ തീരുമാനത്തിൽനിന്ന് പിന്മാറി കേരള സർക്കാർ മുന്നോട്ട് വെച്ച നിർദേശം അംഗീകരിച്ച് വിമാനത്താവളത്തിൻെറ സമ്പൂർണ അധികാരം സർക്കാറിന് മുഖ്യപങ്കാളിത്തമുള്ള സ്പെഷൽ പർപസ് വെഹിക്കിളിൽ നിഷിപ്തമാക്കണമെന്ന് വി. ശിവൻകുട്ടി അഭ്യർഥിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.