കോവളം: കണ്ടെയ്‌ൻമൻെറ് സോണായ വിഴിഞ്ഞത്ത് ഡ്യൂട്ടിയിലായിരുന്ന സ്ഥിരീകരിച്ചു. ഇതോടെ ഒപ്പം ജോലിചെയ്തിരുന്ന നാല് പൊലീസുകാരോട് വീടുകളിൽ നിരീക്ഷണത്തിലിരിക്കാൻ നിർദേശിച്ചു. നെയ്യാറ്റിൻകര തിരുപുറം സ്വദേശിയായ എ.എസ്.ഐക്കാണ് വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ചത്. വിഴിഞ്ഞം ഫിഷ്‌ലാൻഡിൽ കഴിഞ്ഞദിവസം ഡ്യൂട്ടിചെയ്യവെ രാത്രിയോടെ വിറയലും പനിയും അനുഭവപ്പെട്ടു. തുടർന്ന് വിഴിഞ്ഞം പൊലീസിൻെറ അനുമതിയോടെ വീട്ടിലേക്ക് മടങ്ങി. വെള്ളിയാഴ്ച നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെത്തി നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. വിഴിഞ്ഞം തീരത്ത് പൊലീസുകാർക്ക് ഒറ്റ ഷിഫ്റ്റിൽ 24 മണിക്കൂർ ഡ്യൂട്ടി നൽകിയത് പൊലീസുകാർക്ക് ആരോഗ്യ പ്രശ്നം സൃഷ്ടിച്ചേക്കുമെന്ന ആശങ്കക്കിടെയാണ് തീരത്ത് ഡ്യൂട്ടിലായിരുന്ന പൊലീസ് ഉദ്യോഗസ്ഥന് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.