കസ്റ്റഡിയിലെ തൂങ്ങിമരണം: തെളിവെടുപ്പ് നടത്തി, പൊലീസുകാരുടെ മൊഴി രേഖപ്പെടുത്തി

തിരുവനന്തപുരം: മൊബൈൽ മോഷണക്കേസിൽ പൊലീസ്‌ കസ്‌റ്റഡിയിലെടുത്ത യുവാവ്‌ തൂങ്ങിമരിച്ച സംഭവത്തിൽ കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച്‌ സംഘം ഫോർട്ട് പൊലീസ് സ്‌റ്റേഷനിൽ തെളിവെടുപ്പ്‌ നടത്തി. അന്വേഷണ ഉദ്യോഗസ്ഥനായ എസ്‌.പി എസ്‌. ഷാനവാസ്‌, ഡിവൈ.എസ്‌.പി എസ്. ഹരികൃഷ്‌ണൻ, ഫോറൻസിക്‌ ഓഫിസർ എന്നിവരാണ്‌ തെളിവെടുപ്പ്‌ നടത്തിയത്‌. സംഭവസമയത്ത് സ്‌റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരെ ക്രൈംബ്രാഞ്ച് ഒാഫിസിൽ വിളിച്ചുവരുത്തി മൊഴിയെടുത്തു. ആഗസ്റ്റ് 16നാണ്‌ മൊബൈൽ ഫോൺ മോഷണം ആരോപിച്ച്‌ പൂന്തുറ സ്വദേശിയായ അൻസാരിയെന്ന യുവാവിനെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറിയത്. കോവിഡിൻെറ സാഹചര്യത്തിൽ ലോക്കപ്പിൽ പാർപ്പിക്കാതെ സ്റ്റേഷനിലെ മറ്റൊരു ഹാളിൽ പാർപ്പിച്ചിരുന്ന യുവാവിനെ രാത്രി ഏഴോടെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു. ആദ്യം ജില്ല ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിയ കേസിൽ പൊലീസിൻെറ ഭാഗത്തുനിന്ന് നടപടിക്രമങ്ങളിൽ വീഴ്ച വന്നെന്നും ആത്മഹത്യയാണെന്നും കണ്ടെത്തിയിരുന്നു. കസ്റ്റഡിമരണമായതിനാൽ വിശദമായ അന്വേഷണം നടത്താൻ കഴിഞ്ഞദിവസമാണ് കേസ് ക്രൈംബ്രാഞ്ചിനെ ഏൽപിച്ചത്. വരുംദിവസങ്ങളിൽ കൂടുതൽ പേരുടെ മൊഴിയെടുക്കുമെന്ന് അന്വേഷണവൃത്തങ്ങൾ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.