വിമാനത്താവള സ്വകാര്യവത്കരണം; തീരുമാനം പിൻവലിക്കണം -എ.െഎ.വൈ.എഫ്

തിരുവനന്തപുരം: കേരളത്തിൻെറ പൊതു സ്വത്തായിരുന്ന തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരിക്കാനുള്ള കേന്ദ്ര മന്ത്രിസഭാ തീരുമാനം പിൻവലിക്കണമെന്ന് എ.െഎ.വൈ.എഫ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. നരേന്ദ്ര മോദിയുടെ ഇഷ്ടതോഴനായ അദാനി ഗ്രൂപ്പിന് വിമാനത്താവളം 50 വർഷക്കാലത്തേക്ക് പാട്ടത്തിന് നൽകാനുള്ള തീരുമാനം കേരളത്തിലെ ജനങ്ങളോടുള്ള വഞ്ചനയും കോവിഡ് കാലത്തെ മറ്റൊരു പകൽക്കൊള്ളയുമാണ്. മഹാമാരിയുടെ മറവിൽ ഇതിനകം തന്നെ നിരവധി പൊതുമേഖല സ്ഥാപനങ്ങൾ സ്വകാര്യവത്കരിച്ചു. തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് കൈമാറിയത് ബി.ജെ.പി കേരള ഘടകത്തിൻെറയും കേന്ദ്രമന്ത്രി വി. മുരളീധരൻെറയും അറിവോടുകൂടിയാണെന്നും സ്വകാര്യവത്കരണത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്നും എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡൻറ് ആർ. സജിലാൽ, സെക്രട്ടറി മഹേഷ് കക്കത്ത് എന്നിവർ അഭിപ്രായപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.