തിരുവനന്തപുരം: ഇന്ന് ലോക കൊതുകുരോഗ ദിനമായി ആചരിക്കുന്ന പശ്ചാത്തലത്തിൽ കൊതുകുജന്യ രോഗങ്ങൾക്കെതിരെ ജാഗ്രതവേണമെന്ന് ആരോഗ്യവകുപ്പ്. കൊതുക് നിവാരണ പ്രവർത്തനങ്ങളിൽ എല്ലാവരും ശ്രദ്ധ ചെലുത്തണമെന്ന് മന്ത്രി കെ.കെ. ശൈലജ നിർദേശിച്ചു. ഇടയ്ക്കിടെ പെയ്യുന്ന മഴ കൊതുകുവര്‍ധനക്ക് കാരണമാകുന്നുണ്ട്. കൊതുകുകളെ പൂര്‍ണമായി നശിപ്പിക്കുക സാധ്യമല്ലെങ്കിലും ജാഗ്രതയോടെയുള്ള ശുചിത്വശീലങ്ങള്‍ കൈക്കൊണ്ടാല്‍ അവയുടെ വ്യാപനം കുറയ്ക്കാനാവും. സര്‍ക്കാര്‍ തലത്തിലോ പ്രാദേശികതലത്തിലോ മാത്രം കൈക്കൊള്ളുന്ന നടപടികളിലൂടെ കൊതുക് നശീകരണം സാധ്യമാവില്ല. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കാനും സാനിറ്റേഷന്‍ സൗകര്യങ്ങള്‍ മികച്ചതാക്കാനും എല്ലാവരും ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു. 1897 ഓഗസ്റ്റ് 20നാണ് മലേറിയ പരത്തുന്ന പ്ലാസ്‌മോഡിയം എന്ന രോഗാണു കൊതുകിലൂടെയാണ് മനുഷ്യരിലെത്തുന്നതെന്ന് ഇന്ത്യയില്‍ സേവനമനുഷ്ഠിച്ചിരുന്ന ബ്രിട്ടീഷ് ഡോക്ടറായ സര്‍ റൊണാള്‍ഡ് റോസ് കണ്ടെത്തിയത്. ഈ കണ്ടെത്തലിൻെറ സ്മരണക്കാണ് ആഗസ്റ്റ് 20 ലോക കൊതുകുദിനമായി ആചരിക്കുന്നത്. മലേറിയ, ഡെങ്കിപ്പനി, ചികുന്‍ഗുനിയ, യെല്ലോ ഫീവര്‍, മന്ത്, എന്‍സഫലൈറ്റിസ്, വെസ്റ്റ് നെയില്‍ തുടങ്ങിയവയാണ് കൊതുകുവഴി പകരുന്ന പ്രധാന മാരകരോഗങ്ങള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.