തിരുവനന്തപുരം: കോർപറേഷൻ വിഴിഞ്ഞം സോണൽ ഒാഫിസ് പരിധിയിൽ പാതയോരത്ത് അനധികൃതമായി സ്ഥാപിച്ചിരുന്ന ഫ്ലക്സ് ബോർഡുകൾ, കൊടിതോരണങ്ങൾ, പരസ്യ ബോർഡുകൾ എന്നിവ ഹൈകോടതി ഉത്തരവിൻെറ അടിസ്ഥാനത്തിൽ നീക്കംചെയ്തു. ഹാർബർ, കോട്ടപ്പുറം, വിഴിഞ്ഞം, ഉച്ചക്കട, വെങ്ങാനൂർ, മുള്ളുമുക്ക്, കിടാരക്കുഴി തുടങ്ങിയ സ്ഥലങ്ങളിൽനിന്നാണ് ഇവ നീക്കിയത്. നിയമം ലംഘിക്കുന്നവർക്കതെരെ ഹെകോടതി ഉത്തരവിൻെറ അടിസ്ഥാനത്തിൽ 10,000 രൂപ മുതൽ ഒരുലക്ഷം രൂപ വരെ പിഴ ഇൗടാക്കുമെന്ന് റവന്യൂ ഇൻസ്പെക്ടർ കെ.എസ്. ഗിരിജ കുമാരി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.