ശംഖുംമുഖം: കോടികളുടെ സ്വര്‍ണം വിമാനത്താവളങ്ങളില്‍ പിടിക്കപ്പെടുമ്പോഴും അതിനൂതന വഴികളിലൂടെ കേരളത്തിലേക്കുള്ള സ്വര്‍ണമൊഴുക്ക് നിര്‍ബാധം തുടരുകയാണ്. കഴിഞ്ഞദിവസം തിരുവനന്തപുരം വിമാനത്താവളത്തില്‍ എയര്‍കസ്റ്റംസ് പിടികൂടിയ ഒരു കിലോ സ്വര്‍ണവും തന്ത്രപരമായി കസ്റ്റംസിനെ കബളിപ്പിച്ച് കടത്താന്‍ കൊണ്ടുവന്നതായിരുന്നു. സ്വര്‍ണം ആദ്യം സില്‍വര്‍ രൂപത്തിൽ ട്രോളി ബാഗിൻെറ ബീഡിങ്ങാക്കിയാണ് കൊണ്ടുവന്നത്. ഇത്തരം രീതികള്‍ കസ്റ്റംസിൻെറ എക്സ്റേ മെഷീനുകളില്‍ പതിയാറില്ല. ഇതിനുപുറമെ കോവിഡ് കാലത്തുപോലും തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണം പൊടിരൂപത്തിലാക്കി പ്രോട്ടീന്‍ കുഴമ്പിനൊപ്പവും മെര്‍ക്കുറി ലായനിയില്‍ ലയിപ്പിച്ചും കടലാസ് രൂപത്തിലും ഗുളിക രൂപത്തിലും പീനട്ട് ബട്ടറിനൊപ്പം ചെറിയ കഷണങ്ങളായി മുറിച്ചിട്ടും ബ്രാന്‍ഡഡ് ഷര്‍ട്ടിൽ സ്വര്‍ണം പേസ്റ്റ് രൂപത്തിലാക്കി തയ്പ്പിച്ചുെവച്ചും കടത്തുന്നു. സ്വര്‍ണം മണ്ണ് രൂപത്തിലുള്ള മിശ്രിതമാക്കി പ്രത്യേക പൊതികളാക്കി സ്ത്രീകളുടെ ബ്രായ്ക്കുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിക്കുന്നതാണ് മാഫിയകളുടെ നൂതനവിദ്യ. സ്വര്‍ണം വിഴുങ്ങിയെത്തുന്ന സംഭവങ്ങളിലാണ് കസ്റ്റംസ് ഏറ്റവും കൂടുതല്‍ കഷ്ടപ്പെടേണ്ടിവരുന്നത്. സ്വര്‍ണം മിശ്രിതമാക്കി കൊണ്ടുവരുന്നത് വേര്തിരിെച്ചടുക്കാന് കസ്റ്റംസിന് മണിക്കൂറുകള്‍ വേണ്ടിവരും. ഒരു കോടിയുടെ മൂല്യംവരുന്ന സ്വര്‍ണം കടത്തിയാലേ കോഫെപോസയില്‍ അകത്താക്കാന്‍ കഴിയൂ. ഇല്ലെങ്കിൽ, പിടികൂടിയാലും ജാമ്യം നേടി പുറത്തിറങ്ങാം. അടുത്തിടെ പിടിച്ച കേസുകളെല്ലാം ഇത്തരത്തിലുള്ളതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.