തിരുവനന്തപുരം: സര്‍ക്കാര്‍ അംഗീകൃത സ്വകാര്യ ലാബുകള്‍ക്ക് സ്വമേധയാ വരുന്ന ആർക്കും 'വാക് ഇന്‍ കോവിഡ്-19 ടെസ്റ്റ്' നടത്താന്‍ അനുമതി നല്‍കിയതായി മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. ഇതിലൂടെ രോഗ വിവരം നേരത്തേ കണ്ടെത്താനും ഫലപ്രദമായ ചികിത്സ ഉടന്‍ ലഭ്യമാക്കാനും സാധിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ആർ.ടി.പി.സി.ആര്‍, സിബി നാറ്റ്, ട്രൂനാറ്റ്, റാപിഡ് ആൻറിജന്‍ എന്നീ ടെസ്റ്റുകള്‍ക്കാണ് അനുമതി. ഓരോ ടെസ്റ്റിനും സര്‍ക്കാര്‍ നിശ്ചയിച്ച നിരക്കുകള്‍ മാത്രമേ ഈടാക്കാവൂ. രജിസ്ട്രേഡ് ഡോക്ടറുടെ കുറിപ്പടിയുള്ള പരിശോധനക്ക് മുന്‍ഗണന നല്‍കണം. അതേസമയം കുറിപ്പടി നിര്‍ബന്ധമല്ല തുടങ്ങിയ നിർദേശങ്ങളും പുറപ്പെടുവിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.