കൊല്ലം: നഗരത്തിൽ കാവനാട് ഭാഗത്ത് പുലിയെ കണ്ടെന്ന അഭ്യൂഹം പരിഭ്രാന്തി പരത്തി. വള്ളിപ്പൂച്ചയാകാം നാട്ടുകാർ കണ്ടതെന്ന അനുമാനത്തിലാണ് വനംവകുപ്പ്. ചൊവ്വാഴ്ച രാവിലെ 5.30ഓടെ മുളങ്കാടകം മാവള്ളി പള്ളിയുടെ എതിർവശത്തെ പുരയിടത്തിലെ മതിലിന് മുകളിലൂടെ ജീവി പോകുന്നതാണ് പ്രദേശവാസികൾ കണ്ടത്. സ്വർണനിറത്തിലെ രോമമുള്ള ജീവി ശബ്ദം കേട്ടതും പുരയിടത്തിനുള്ളിലേക്ക് ചാടിപ്പോയി. ആൾതാമസമില്ലാത്ത പുരയിടം വലിയ വൃക്ഷങ്ങൾ ഉൾെപ്പടെ വളർന്ന് ചെറിയ കാടിന് സമാനമായ അവസ്ഥയിലാണ്. തുടർന്ന് കൊല്ലം വനശ്രീ കോംപ്ലക്സിൽനിന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം പരിശോധിച്ചു. കാൽപാടുകൾ ഉൾെപ്പടെ ഒന്നും കണ്ടെത്താനായില്ല. അമ്മച്ചിവീടിന് സമീപത്തെ സൂപ്പർമാർക്കറ്റിന് സമീപമുള്ള വീട്ടിലെ പൂച്ചക്കുഞ്ഞിനെ അഞ്ജാതജീവി കൊെന്നന്ന വിവരം ലഭിച്ചതോടെ ഉദ്യോഗസ്ഥർ അവിടേക്ക് പോയി. ഇവിടെനിന്ന് സ്വർണനിറത്തിലെ രോമങ്ങൾ കണ്ടെത്തി. രണ്ട് സ്ഥലത്തും കണ്ടത് വള്ളിപ്പൂച്ചയാകാമെന്ന അനുമാനത്തിലാണ് വനംവകുപ്പ്. പ്രദേശത്ത് പുലിയെ കെണ്ടന്ന വാർത്ത രാവിലെ മുതൽ പ്രചരിച്ചതാണ് ആശങ്കക്കിടയാക്കിയത്. ആടിൻെറ വലിപ്പമുള്ള ജീവിയാണെന്നും പുലിയുടെ ദേഹത്ത് കാണുന്നതുപോലെ വരകൾ ഉണ്ടായിരുെന്നന്നാണ് പ്രദേശവാസികൾ പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.