തൃശൂരില്‍നിന്ന് ഓട്ടോ വിളിച്ച് തട്ടിപ്പ് നടത്തിയ ആള്‍ റിമാൻഡിൽ

തിരുവനന്തപുരം: തൃശൂരില്‍നിന്ന് തിരുവനന്തപുരം വരെ ഓട്ടോയില്‍ എത്തിയശേഷം പണം നല്‍കാതെ കടന്നുകളഞ്ഞയാളെ തമ്പാനൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം നെയ്യാറ്റിന്‍കര ബഥേല്‍ ഹൗസില്‍ നിഷാദാണ് (27)പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. ഓട്ടോറിക്ഷയുടെ കൂലിയും കടം വാങ്ങിയ തുകയും ഉള്‍പ്പടെ 7500 രൂപ നല്‍കാതെയാണ് ഇയാള്‍ കടന്നുകളഞ്ഞത്. ചാലക്കുടി സ്വദേശി രേവത് നല്‍കിയ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് നിഷാദിനെ തിരിച്ചറിഞ്ഞത്. ജൂൈല 28നായിരുന്നു സംഭവം. രാത്രി 10.30ഓടെ അമ്മ മരിച്ചെന്നു പറഞ്ഞാണ് ഒാേട്ടാ വിളിച്ചത്. ഫോണിലൂടെ ബന്ധുവാണെന്നുപറഞ്ഞ് പരിചയപ്പെടുത്തിയ ആളും പണം തരാമെന്ന് ഉറപ്പുനല്‍കിയതോടെ തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു. തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ എത്തിയപ്പോള്‍ അകത്തുപോയി നോക്കിയിട്ട് വരാമെന്നുപറഞ്ഞ് മുങ്ങി. നാട്ടിലേക്ക് പോകാൻ ഡീസലടിക്കാൻ പോലും കാശില്ലാതെ വലഞ്ഞ രേവതിനെ നഗരത്തിലെ ചില സുമനസ്സുകളാണ് പണം നൽകി സഹായിച്ചത്. തുടര്‍ന്ന്, സി.സി.ടി.വി കാമറ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതിയുടെ ദൃശ്യങ്ങള്‍ ലഭിച്ചു. തുടര്‍ന്ന്, നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.