ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു

കൊല്ലം: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിൽ രണ്ടു ദുരിതാശ്വാസ ക്യാമ്പ് തുറന്നു. പട്ടത്താനം വിമല ഹൃദയ ഹയർ സെക്കൻഡറി സ്കൂളിലും മൈലക്കാട് പഞ്ചായത്ത് യു.പി സ്കൂളിലുമാണ് ക്യാമ്പ് തുറന്നത്. ഇത്തിക്കരയാറും പള്ളിക്കലാറും കരകവിഞ്ഞൊഴുകയാണ്. ഇത്തിരക്കരയാറിൻെറ സമീപ പ്രദേശങ്ങളിലെ ആറു കുടുംബങ്ങളെയാണ് ക്യാമ്പിലേക്ക് മാറ്റിയത്. കരുനാഗപ്പള്ളി മേഖലയിൽ രണ്ടു ക്യാമ്പുകൾ തുറക്കാനുള്ള തയാറെടുപ്പിലാണ്. വെള്ളം കയറിയ സ്ഥലത്തെ കുടുംബങ്ങൾ ബന്ധുവീടുകളിലേക്കാണ് മാറിയത്. ഞായറാഴ്ച ജില്ലയിൽ 23 വീടുകൾ ഭാഗികമായി തകർന്നു. ആറു കിണറുകൾ ഇടിഞ്ഞുതാണു. മുട്ടക്കാവ് ഭാഗത്ത് വീടുകളിലേക്ക് കുന്നിടിഞ്ഞിറങ്ങി. ആളപായമില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.