ഫസ്റ്റ്ലൈൻ ട്രീറ്റ്മൻെറ് സൻെറർ ആരംഭിച്ചില്ല; നഗരസഭ സെക്രട്ടറിയോട് കലക്ടർ വിശദീകരണംതേടി സ്വകാര്യ ആശുപത്രി കെട്ടിടത്തിൻെറ മുകളിലെ നിലയിൽ സംവിധാനമൊരുക്കാനായിരുന്നു നിർദേശം കരുനാഗപ്പള്ളി: നഗരസഭയിൽ രണ്ടാമത്തെ കോവിഡ് ഫസ്റ്റ് ൈലൻ ട്രീറ്റ്മൻെറ് സൻെറർ സംവിധാനം ആരംഭിക്കാൻ നിർദേശം നൽകിയിട്ടും നടപ്പാക്കാത്തതിനെത്തുടർന്ന് നഗരസഭ സെക്രട്ടറിക്ക് കലക്ടർ കാരണം കാണിക്കൽ നോട്ടീസ് നൽകി. കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയുടെ മുകളിലത്തെ നിലകളിൽ കോവിഡ് ബാധിതരായ മാനസിക വൈകല്യമുള്ളവരെ പാർപ്പിച്ച് ചികിത്സിക്കാനാണ് 124 കിടക്കകളോടുകൂടി സംവിധാനം ഒരുക്കാൻ കലക്ടർ നിർദേശം നൽകിയത്. നഗരസഭ കൗൺസിൽ ഇതിൽ വിയോജിപ്പ് രേഖപ്പെടുത്തിയതാണ് കേന്ദ്രം അരംഭിക്കാൻ തടസ്സമായത്. സ്വകാര്യ ആശുപത്രിയുടെ മുകളിലത്തെ നിലകളിൽ അടിസ്ഥാന സൗകര്യങ്ങൾ എല്ലാം നഗരസഭ തന്നെ ഒരുക്കണം. ഇതിനായി 20 ലക്ഷത്തിൽപരം രൂപ കണ്ടെത്തേണ്ടതുണ്ട്. നഗരസഭക്ക് ഇതിനോട് താൽപര്യമില്ല. നഗരസഭയുടെ അനുമതിയില്ലാതെയാണ് സ്വകാര്യ ആശുപത്രിയുടെ മുകളിലത്തെ നാല് നിലകൾ നിർമിച്ചിട്ടുള്ളത്. ഇതിനെതിരെ നഗരസഭ നേരത്തെ നോട്ടീസ് നൽകിയിരുന്നു. ആശുപത്രി അധികൃതർ ഹൈകോടതിയിൽനിന്ന് സ്റ്റേ വാങ്ങുകയും ചെയ്തു. ഇങ്ങനെയുള്ള ആശുപത്രി കെട്ടിടത്തിൽ കോവിഡ് ചികിത്സ സംവിധാനം തുടങ്ങാനാവില്ലെന്ന നിലപാടിലാണ് നഗരസഭ. നഗരസഭയിൽ 100 കിടക്കകളോടെ ഗവ. ഫിഷറീസ് ടെക്നിക്കൽ സ്കൂളിൽ ഫസ്റ്റ്ലൈൻ ട്രീറ്റ്മൻെറ് സൻെറർ തുടങ്ങിയിട്ടുണ്ട്. ഇവിടെ നിലവിൽ നാല് രോഗികളാണുള്ളത്. വള്ളിക്കാവിൽ വിവിധ പഞ്ചായത്തുകൾ സംയുക്തമായി ആയിരം കിടക്കളോടുകൂടിയ സംവിധാനവും ആരംഭിച്ചിട്ടുണ്ട്. ഇൗ സാഹചര്യത്തിൽ ധൃതിപിടിച്ച് സ്വകാര്യ ആശുപത്രിയിൽ വലിയതുക െചലവഴിച്ച് സൗകര്യങ്ങൾ ഒരുക്കുന്നത് അനാവശ്യമാണെന്ന വിലയിരുത്തലും ഭരണനേതൃത്വത്തിനുണ്ട്. കലക്ടർക്ക് സ്വകാര്യ ആശുപത്രിയിൽ ചികിത്സകേന്ദ്രം സ്ഥാപിക്കുന്നതിനോട് വിയോജിപ്പ് പ്രകടിപ്പിച്ച് നഗരസഭ ചെയർപേഴ്സൺ ജില്ല ഭരണകൂടത്തിന് കത്തയച്ചിട്ടുണ്ട്.ഓച്ചിറയിലും ക്ലാപ്പനയിലും താഴ്ന്നപ്രദേശങ്ങൾ വെള്ളത്തിൽ(ചിത്രം)ഓച്ചിറ: തുടർച്ചയായി പെയ്ത മഴയിൽ ഓച്ചിറ, ക്ലാപ്പന പഞ്ചായത്തുകളിലെ താഴ്ന്നപ്രദേശങ്ങൾ വെള്ളത്തിലായി. കൃഷി വ്യാപകമായി നശിച്ചു. വൈദ്യുതിബന്ധവും താറുമാറായി. ഗതാഗതം മിക്കയിടത്തും തടസ്സപ്പെട്ടു. ഓച്ചിറ ഞക്കനാൽ മുട്ടത്ത് വീട്ടിൽ രാമചന്ദ്രൻെറ ഒന്നര ഏക്കറിലെ കൃഷി നശിച്ചു. ഏത്തവാഴ തോട്ടം വെള്ളത്തിനടിയിലായി. നാടുധാന്യങ്ങളും വ്യാപകമായി നശിച്ചു. 60,000 രൂപയുടെ നാശനഷ്ടം സംഭവിച്ചതായി അദ്ദേഹം പറഞ്ഞു. പഞ്ചായത്തിലെ 15, 17 വാർഡുകളിലാണ് വ്യാപകമായ നാശം. തഴവയൽ തോടിൻെറ സമീപ പ്രദേശങ്ങളെല്ലാം വെള്ളത്തിലായി. മരങ്ങൾ കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു. പായിക്കുഴി ഭാഗത്ത് താഴ്ന്ന പ്രദേശത്തെ വീടുകളിൽ വെള്ളം കയറി. മേമന, വയനകം ഭാഗങ്ങളിലെ റോഡുകൾ വെള്ളത്തിലായി. മഠത്തിക്കാരാഴ്മയിലും താഴ്ന്നഭാഗങ്ങളിലെ വീടുകളിൽ വെള്ളംകയറി.കുളപ്പാടം ഷാനവാസ് അനുസ്മരണംകൊട്ടിയം: മുൻ ബ്ലോക്ക് പഞ്ചായത്തംഗവും ഐ.എൻ.ടി.യു.സി നേതാവുമായിരുന്ന കുളപ്പാടം ഷാനവാസ് അനുസ്മരണം കെ.പി.സി.സി വൈസ് പ്രസിഡൻറ് എഴുകോൺ നാരായണൻ ഉദ്ഘാടനം ചെയ്തു. വിദ്യാർഥികളുടെ പഠനാവശ്യത്തിനുള്ള ടി.വി വിതരണം നടത്തി. ദുഷ്യന്തൻ അധ്യക്ഷത വഹിച്ചു. കെ.ആർ.വി. സഹജൻ, എ. നാസിമുദ്ദീൻ ലബ്ബ, കണ്ണനല്ലൂർ സമദ്, ഫൈസൽ കുളപ്പാടം, ഷാഹിദ ഷാനവാസ്, ചന്ദ്രൻപിള്ള, മുട്ടക്കാവ് ഭമീൻ, ശ്രീനിവാസൻ, ഷറഫ്, കബീർ മഞ്ഞക്കര, പഴങ്ങാലം ബിജു, നിഷാദ് അലി, ഷെരീഫ്, കരീം എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.