വിധിയിൽ സന്തോഷമെന്ന് ജയെൻറ കുടുംബം

വിധിയിൽ സന്തോഷമെന്ന് ജയൻെറ കുടുംബം അഞ്ചാലുംമൂട്: കടവൂര്‍ ജയന്‍ കൊലക്കേസിലെ പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് ജയൻെറ കുടുംബം. വൈകിയാണെങ്കിലും നീതി ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് സഹോദരി ലത 'മാധ്യമ'ത്തോട് പറഞ്ഞു. ആർ.എസ്.എസിലാണ് സഹോദരൻ പ്രവർത്തിച്ചിരുന്നത്. ഒടുവിൽ ആ സംഘടനയിൽപെട്ടവർ തന്നെയാണ് കൊലപ്പെടുത്തിയത്. ഇനിയൊരു കുടുംബത്തിനും ഇങ്ങനെയൊരവസ്ഥ ഉണ്ടാകരുത്്. കൊലപാതക ശേഷം ജാമ്യത്തിലിറങ്ങിയ പ്രതികള്‍ ഏഴു വര്‍ഷത്തോളം കടവൂരും മറ്റും വിഹരിച്ചുനടക്കുന്നത് കണ്ടപ്പോള്‍ സങ്കടം തോന്നിയിരുന്നു. എന്നാൽ, സര്‍ക്കാറിലും കോടതിയിലും വിശ്വാസമായിരുന്നു. കേസിൻെറ അവസാന സമയം വരെയും അനുകൂല വിധിയുണ്ടാകുമെന്ന് കരുതിയിരുന്നു. പ്രതികൾക്ക് അർഹിക്കപ്പെട്ട ശിക്ഷയാണ് ലഭിച്ചത്. കേസ് ഒതുക്കാനായി സാക്ഷികളെ ഉൾപ്പെടെ ഭീഷണിപ്പെടുത്തിയിരുന്നു. മൊഴി മാറ്റാതെ സാക്ഷി പറഞ്ഞ എല്ലാവരോടും അഞ്ചാലുംമൂട് പൊലീസ്, ജയൻെറ സുഹൃത്തുക്കൾ, മാധ്യമങ്ങൾ എന്നിവരോടും നന്ദിയുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. മുസ്ലിം-സൗഹൃദ-മതേതര നേതൃസമ്മേളനംകൊല്ലം: മുസ്ലിം -സൗഹൃദ - മതേതര നേതൃസമ്മേളനം ജനകീയ അവകാശ സമിതി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഞായറാഴ്ച മൂന്നിന് കൊല്ലം ആശ്രാമം എ.വൈ.കെ. ഒാഡിറ്റോറിയത്തിൽ ചേരും. രാമക്ഷേത്ര നിർമാണ പശ്ചാത്തലത്തിൽ മുസ്ലിംകളുടെ ആശങ്ക വിലയിരുത്തി മതേതരത്വം കാത്തുസൂക്ഷിക്കുന്നതിനായുള്ള പരിപാടികൾ ആവിഷ്കരിക്കുന്നതിനാണ് യോഗം ചേരുന്നതെന്ന് സമിതി സംസ്ഥാന പ്രസിഡൻറ് അഡ്വ. എസ്. പ്രഹ്ലാദൻ പ്രസ്താവനയിൽ പറഞ്ഞു. കെ.ഡി.എഫ് സംസ്ഥാന പ്രസിഡൻറും സമിതി രക്ഷാധികാരിയുമായ പി. രാമഭദ്രൻെറ നേതൃത്വത്തിലാണ് യോഗം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.