ഇതരസംസ്ഥനങ്ങളില്‍നിന്ന് എത്തിച്ച മത്സ്യം പിടിച്ചെടുത്തു

കാട്ടാക്കട: ഇതരസംസ്ഥാനങ്ങളില്‍നിന്ന് എത്തിച്ച് കാട്ടാക്കട പ്രദേശങ്ങളിൽ വിൽപനക്കായി എത്തിച്ച മത്സ്യം പൊലീസ് പിടിച്ചെടുത്തു. കിള്ളി, കാപ്പിക്കാട് എന്നിവിടങ്ങളിൽ കച്ചവടം ചെയ്യവെയാണ് കാട്ടാക്കട ഇൻസ്‌പെക്ടർ ഡി. ബിജുകുമാറിൻെറ നേതൃത്വത്തിെല പൊലീസ് സംഘം മത്സ്യം പിടികൂടിയത്. ഫുഡ് സേഫ്റ്റി ഡെപ്യൂട്ടി കമീഷണർ കെ. ശ്രീകലയുടെ നിർദേശത്തെ തുടർന്ന് സ്ഥലത്തെത്തിയ ഫുഡ് ആൻഡ് സേഫ്റ്റി അസിസ്റ്റൻറ് കമീഷണറുടെ നേതൃത്വത്തിൽ പരിശോധന നടത്തിയതിൽ 200 കിലോയോളം പഴകിയ മത്സ്യമെന്ന് സ്ഥിരീകരിച്ചശേഷം നശിപ്പിച്ചു. അസിസ്റ്റൻറ് ഫുഡ് സേഫ്റ്റി കമീഷണർ അലക്സ് കെ. ഐസക്, ഓഫിസർമാരായ ഡോ. രമ്യ സൽസൻ, ഡോ ഗോപിക എസ്. എന്നിവർ പരിശോധന നടത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.