തിരുവനന്തപുരം: കേരളത്തിൽ കോവിഡ് -19 സ്ഥിരീകരിച്ചതു മുതൽ വിശ്രമമില്ലാതെ ജോലി ചെയ്യുന്ന ആരോഗ്യ-മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ജീവനക്കാർക്ക് പ്രത്യേക ഇൻസൻറിവും റിസ്ക് അലവൻസും അനുവദിക്കണമെന്ന് ജോയൻറ് കൗൺസിൽ ആവശ്യപ്പെട്ടു. ആറുമാസമായി കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ നിരന്തരമായി ഇടപെട്ട് പ്രവർത്തിച്ച് ക്ഷീണിതരാകുകയും പ്രതിരോധശേഷി കുറയുകയും ചെയ്തതിൻെറ ഫലമായാണ് കൂടുതൽ ആരോഗ്യ പ്രവർത്തകർക്ക് രോഗം പകരുന്നത്. പലപ്പോഴും അർഹതപ്പെട്ട ലീവെടുക്കാൻ പോലും കഴിയാത്ത സ്ഥിതിയാണ്. ഈ സാഹചര്യത്തിൽ പ്രത്യേക ഇൻസൻറിവും, താൽക്കാലിക ജീവനക്കാർക്കനുവദിച്ച പോലെയെങ്കിലും റിസ്ക് അലവൻസും ആരോഗ്യമേഖലയിലെ സ്ഥിരം ജീവനക്കാർക്കും അനുവദിക്കണമെന്ന് ജോയൻറ് കൗൺസിൽ ചെയർമാൻ ജി. മോട്ടിലാലും ജനറൽ സെക്രട്ടറി എസ്.വിജയകുമാരൻ നായരും സർക്കാറിനോടാവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.