'അനീതിക്ക് മതേതര കക്ഷികള്‍ കൂട്ടുനിന്നു'

തിരുവനന്തപുരം: ബലപ്രയോഗത്തിലൂടെ ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ട അതേസ്ഥലത്ത് ഹിന്ദുത്വവാദികള്‍ രാമക്ഷേത്ര നിര്‍മാണം ആരംഭിച്ചപ്പോള്‍ രാജ്യത്തെ മതേതര കക്ഷികള്‍ പ്രത്യക്ഷ പ്രസ്താവനയിലൂടെയും മൗനത്തിലൂടെയും ഫാഷിസ്റ്റുകള്‍ക്ക് നല്‍കിയ പിന്തുണ ജനാധിപത്യ സമൂഹം തിരിച്ചറിയണമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന ട്രഷറര്‍ അജ്മല്‍ ഇസ്മായീല്‍. കോണ്‍ഗ്രസ് ഭാരവാഹികളും മുതിര്‍ന്ന നേതാക്കളുമായ പ്രിയങ്ക ഗാന്ധി, ദിഗ് വിജയ് സിങ്, കമല്‍നാഥ് ഉള്‍പ്പെടെയുള്ളവര്‍ ക്ഷേത്രനിര്‍മാണത്തിന് പിന്തുണയുമായി ഇപ്പോള്‍ രംഗത്തുവന്നിരിക്കുന്നതായും ഇസ്മായീല്‍ പ്രസ്താവനയിൽ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.