തിരുവനന്തപുരം: കോവിഡ് വ്യാപനം തടയുന്നതില്‍ അലംഭാവമുണ്ടായെന്ന് മുഖ്യമന്ത്രിക്ക് കുറ്റസമ്മതം നടത്തേണ്ടിവന്നത് തന്‍പ്രമാണിത്തം കൊണ്ടാണെന്ന് കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കോവിഡ് മഹാമാരിയെ പ്രതിച്ഛായ വര്‍ധിപ്പിക്കാനുള്ള അവസരമാക്കുകയായിരുന്നു മുഖ്യമന്ത്രി. കോവിഡ് രോഗവ്യാപനത്തിൻെറ ആദ്യഘട്ടത്തില്‍ പൊതുവെ വെല്ലുവിളികള്‍ കുറഞ്ഞ സാഹചര്യമായിരുന്നു കേരളത്തില്‍. എന്നാല്‍, ഈ സാഹചര്യം മുതലെടുത്ത് രോഗനിയന്ത്രണം സര്‍ക്കാറിൻെറ മികവെന്ന പട്ടം നേടിയെടുക്കാനുള്ള നെട്ടോട്ടമാണ് മുഖ്യമന്ത്രി നടത്തിയത്. അതിനായി പി.ആര്‍ ഏജന്‍സികളെക്കൊണ്ട് അന്താരാഷ്ട്ര മാധ്യമങ്ങളെ സ്വാധീനിച്ച് വാര്‍ത്ത നല്‍കി. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഒരു ഘട്ടത്തിലും പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികളുടെ അഭിപ്രായങ്ങള്‍ മുഖവിലക്കെടുക്കാന്‍ മുഖ്യമന്ത്രി തയാറായില്ല. കോവിഡ് മരണക്കണക്കിലും സര്‍ക്കാര്‍ തട്ടിപ്പ് നടത്തുകയാണ്. മരണശേഷം കോവിഡ് സ്ഥിരീകരിച്ചാല്‍ എല്ലാ മരണങ്ങളും കോവിഡ് മരണപ്പട്ടികയില്‍പെടുത്തില്ലെന്നാണ് സര്‍ക്കാറിൻെറ നിലപാട്. സര്‍ക്കാറിന് ഇപ്പോള്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുന്നതിനെക്കാള്‍ താല്‍പര്യം സ്വര്‍ണക്കള്ളക്കടത്തുകേസിലെ പ്രതികളെ രക്ഷിക്കുന്നതിലാണെന്നും മുല്ലപ്പള്ളി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.