ചവറയിൽ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മൻെറ് കേന്ദ്രം ഉദ്ഘാടനം (ചിത്രം)ചവറ: കോവിഡ് പ്രാഥമിക ശുശ്രൂഷകള്‍ക്കായി ചവറ പഞ്ചായത്ത് സജ്ജമാക്കിയ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മൻെറ് കേന്ദ്രത്തിൻെറ ഉദ്ഘാടനം കൊട്ടുകാട് അല്‍ അമീന്‍ ഖാദിസിയ ബോര്‍ഡിങ് സ്‌കൂളിൽ എന്‍.കെ. പ്രേമചന്ദ്രന്‍ എം.പിയും ആര്‍. രാമചന്ദ്രന്‍ എം.എല്‍.എയും ചേര്‍ന്ന് നിര്‍വഹിച്ചു. ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബിന്ദു കൃഷ്ണകുമാര്‍, ചവറ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.കെ. ലളിത, പഞ്ചായത്ത് സെക്രട്ടറി ശിവകുമാര്‍ തുടങ്ങിയവർ പങ്കെടുത്തു. നൂറ് കിടക്കകളും അനുബന്ധ സജ്ജീകരണങ്ങളുമാണ് ഒരുക്കിയിട്ടുള്ളത്.ഹൈടെക് അംഗൻവാടി ഉദ്ഘാടനം(ചിത്രം)ചവറ: ഹൈടെക് അംഗൻവാടി ഉദ്ഘാടനത്തിനൊരുങ്ങുന്നു. ഹൈടെക് ആകുന്ന ജില്ലയിലെ ആദ്യ അംഗൻവാടിയാണിത്. പന്മന പഞ്ചായത്ത് മനയിൽ എട്ടാം വാർഡ് 79 നമ്പർ അംഗൻവാടിയാണ് ഹൈടെക് ആകുന്നത്. സ്വന്തമായി ഭൂമിയോ കെട്ടിടമോ ഇല്ലാതിരുന്ന അംഗൻവാടിക്കായി ഭൂമി കണ്ടെത്തിയതിനെത്തുടർന്നാണ് പന്മന ഗ്രാമപഞ്ചായത്ത് പദ്ധതിയിലുൾപ്പെടുത്തി 14 ലക്ഷം രൂപയുടെ കെട്ടിടം നിർമിച്ചത്. ഗ്രാമപഞ്ചായത്ത് അംഗം അഹമ്മദ് മൻസൂറിൻെറ നേതൃത്വത്തിലായിരുന്നു ഭൂമി കണ്ടെത്തിയത്. തുടർന്ന് എ.സി, ടി.വി, കമ്പ്യൂട്ടർ, ലാപ്ടോപ്പ്, ഫ്രിഡ്ജ് തുടങ്ങിയവ വാങ്ങിനൽകാൻ നിരവധിപേർ മുന്നോട്ടുവന്നു. ഉദ്ഘാടനം കോവിഡ് സാഹചര്യത്തിൽ മാനദണ്ഡങ്ങൾ പാലിച്ച് ലളിതമായി നടത്താനാണ് തീരുമാനം.അനുഭാവ സത്യഗ്രഹം കൊല്ലം: 'ദരിദ്രരെ മറക്കാത്ത രാഷ്ട്രീയം' എന്ന മുദ്രാവാക്യവുമായി ഗാന്ധിയൻ കലക്ടിവ് ഇന്ത്യയുടെ നേതൃത്വത്തിൽ നടത്തുന്ന സത്യഗ്രഹം 60 ദിവസം പൂർത്തിയാകുന്നതിൻെറ ഭാഗമായി ജില്ലയിൽ അനുഭാവസത്യഗ്രഹം സംഘടിപ്പിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നടന്ന സത്യഗ്രഹത്തിൽ ഗാന്ധിയൻ കലക്ടിവ് ഇന്ത്യ ജില്ല കോഓഡിനേറ്റർ യോഹന്നാൻ ആൻറണി, സുമിൻജിത്ത് മിഷ, മണ്ണൂർ ഷാജി, എ.ജെ. ഡിക്രൂസ്, മേച്ചേഴത്ത് ഗിരീഷ്കുമാർ, വസന്തകുമാർ കല്ലുംപുറം എന്നിവർ പങ്കെടുത്തു.െഎക്യദാർഢ്യ സത്യഗ്രഹം കൊല്ലം: സ്വർണ കള്ളക്കടത്ത് സി.ബി.ഐ അന്വേഷിക്കുക, മുഖ്യമന്ത്രി രാജിവെക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് യു.ഡി.എഫ് എം.പിമാരും എം.എൽ.എമാരും നടത്തുന്ന ഉപവാസസമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരള കോൺഗ്രസ് (ജേക്കബ്) ചെയർമാൻ വാക്കനാട് രാധാകൃഷ്ണൻ വസതിയിൽ സത്യഗ്രഹം അനുഷ്ഠിച്ചു. വൈസ് ചെയർമാൻ എഴുകോൺ സത്യൻ, ജില്ല പ്രസിഡൻറ് കല്ലട ഫ്രാൻസിസ്, സെക്രട്ടറി ചിരട്ടക്കോണം സുരേഷ്, ഉന്നതാധികാരസമിതിയംഗം ആർ. രാജശേഖരപിള്ള തുടങ്ങിയവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.