'തകർന്നടിഞ്ഞ ടൂറിസം മേഖലക്ക് അടിയന്തര സർക്കാർ സഹായംവേണം'

തിരുവനന്തപുരം: സംസ്ഥാനത്തിൻെറ മൊത്തവരുമാനത്തിൽ 12 ശതമാനം സംഭാവന ചെയ്യുന്ന വിനോദ സഞ്ചാര മേഖല കൊറോണ മഹാമാരിമൂലം ഗുരുതര അതിജീവന പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് കോൺഫെഡറേഷൻ ഓഫ് കേരള ടൂറിസം ഇൻഡസ്ട്രി. മരണാസന്നമായ മേഖലയുടെ പുനരുജ്ജീവനത്തിന് അടിയന്തരമായി സാമ്പത്തിക ഉത്തേജന പാക്കേജ് നടപ്പാക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു. കേരളത്തിൽ ടൂറിസം രംഗത്തു പ്രവർത്തിക്കുന്ന 35 സംഘടനകൾ ചേർന്ന് രൂപംകൊടുത്ത കോൺഫെഡറേഷൻ ഓഫ് കേരള ടൂറിസം ഇൻഡസ്ട്രി ഭാരവാഹികളെ െതരഞ്ഞെടുത്തു. എയർ ട്രാവൽ എൻറർപ്രൈസസ് ഗ്രൂപ് ചെയർമാനും ഇന്ത്യൻ അസോസിയേഷൻ ഓഫ് ടൂർ ഓപറേറ്റേഴ്സ് ദേശിയ സീനിയർ വൈസ് പ്രസിഡൻറുമായ ഇ.എം. നജീബിനെ പ്രസിഡൻറായും കേരള ആയുർവേദ പ്രമോഷൻ സൊസൈറ്റി പ്രസിഡൻറ് സജീവ് കുറുപ്പ് (എം.ഡി, ആയുർവേദ മന, തൃശൂർ ) ജനറൽ സെക്രട്ടറിയായും കേരള ക്ലാസിഫൈഡ് ആൻഡ് അപ്രൂവ്ഡ് ഹോട്ടൽസ് പ്രസിഡൻറ് ജി. ഗോപിനാഥ് (എം.ഡി, ബി.ടി.എച്ച് സരോവരം, കൊച്ചി) ട്രഷററുമായ 65 അംഗ കാര്യനിർവഹണസമിതിയും അധികാരമേറ്റു. കാപ്ഷൻ E.M. Najeeb (Presi) ഇ.എം. നജീബ് (പ്രസി.) sajeev kurup (Gen Secre) സജീവ് കുറുപ്പ് (ജന. സെക്ര.)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.