കരീപ്രയിൽ കോവിഡ് ചികിത്സക്ക് സ്കൂൾ വിട്ടുനൽകുന്നില്ലെന്ന് പരാതി വെളിയം: കരീപ്രയിൽ കോവിഡ് ഫസ്റ്റ്ലൈൻ ട്രീറ്റ്മൻെറ് സൻെററാക്കാൻ സ്കൂൾ വിട്ടുനൽകുന്നില്ലെന്ന് പരാതി. കരീപ്ര കുടിക്കോട് ശ്രീഗുരുദേവ സ്കൂൾ മാനേജ്മൻെറാണ് ക്ലാസ് മുറികൾ വിട്ടുനൽകാത്തതെന്ന് തഹസിൽദാർ ജി. നിർമൽകുമാർ പറഞ്ഞു. സർക്കാർ അധികൃതർ കോവിഡ് ട്രീറ്റ്മൻെറ് കേന്ദ്രമാക്കാൻ ഈ സ്കൂൾ തെരഞ്ഞെടുത്തെങ്കിലും മാനേജ്മൻെറ് തയാറാകുന്നില്ല. വിട്ടുനൽകണമെന്നാവശ്യപ്പെട്ട് മാനേജ്മൻെറിന് കത്ത് നൽകിയെങ്കിലും കൈപ്പറ്റിയില്ല. ഒടുവിൽ പഞ്ചായത്തധികൃതർ സ്കൂളിൽ നോട്ടീസ് പതിപ്പിക്കുകയായിരുന്നു. ഓൺലൈൻ ക്ലാസുകൾ സ്കൂളിൽ നടക്കുകയാണെന്നും അത് മുടങ്ങുമെന്നുമാണ് മാനേജ്മൻെറ് വിശദീകരണം. സ്കൂൾ വിട്ടുനൽകാതിരുന്നാൽ കലക്ടറുടെ നിർദേശപ്രകാരം നടപടിയെടുക്കേണ്ടിവരുമെന്ന് പഞ്ചായത്ത് പ്രസിഡൻറ് പറഞ്ഞു.വെളിനല്ലൂർ കർശന നിയന്ത്രണത്തിൽവെളിയം: കോവിഡ് വ്യാപനഭീതിയുള്ള വെളിനല്ലൂർ പഞ്ചായത്ത് കർശന നിയന്ത്രണത്തിൽ. ഇതുവരെ 51 കോവിഡ് പോസിറ്റിവ് കേസുകളാണ് വെളിനല്ലൂരിൽ റിപ്പോർട്ട് ചെയ്തത്. 400 ഓളം പേർ നിരീക്ഷണത്തിലാണ്. രാവിലെ ഏഴുമുതൽ ഉച്ചക്ക് 12വരെ മാത്രമാണ് കടകൾ തുറക്കാൻ അനുമതിയുള്ളത്. കോവിഡ് ചികിത്സാ കേന്ദ്രത്തിന് ടി.വി നൽകിഅഞ്ചൽ: ഏരൂർ ഗ്രാമപഞ്ചായത്തിൻെറ ഫസ്റ്റ് ലൈൻ ട്രീറ്റ്മൻെറ് സൻെററിലേക്ക് ഏരൂർ സർവിസ് സഹകരണബാങ്ക് ടെലിവിഷനുകൾ കൈമാറി. ഒരു ലക്ഷത്തോളം രൂപ ചെലവഴിച്ച് വാങ്ങിയ നാല് ടെലിവിഷനുകളാണ് കൈമാറിയത്. ഓയിൽപാം ഇന്ത്യാ ലിമിറ്റഡിൻെറ ഭാരതീപുരത്തെ കൺവെൻഷൻ സൻെററിലെ ഫസ്റ്റ് ലൈൻ ട്രീറ്റ്മൻെറ് സൻെററിന് വേണ്ടിയാണിത്. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സുഷാ ഷിബു ഏറ്റുവാങ്ങി. ബാങ്ക് സെക്രട്ടറി കെ.വി. ശ്രീലത, വൈസ് പ്രസിഡൻറ് പരമേശ്വരൻ നായർ, മുൻ പ്രസിഡൻറ് ഡി. വിശ്വസേനൻ, തുമ്പോട് ഭാസി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.