കപ്പൽപാത: ആഗസ്റ്റ് ഒന്നിന് മത്സ്യത്തൊഴിലാളി പ്രതിഷേധം

തിരുവനന്തപുരം: ഇന്ത്യയുടെ തെക്കുപടിഞ്ഞാറൻ സമുദ്രമേഖലയിൽ നിലവിൽ വരുന്ന പുതിയ കപ്പൽപാത സംസ്ഥാനത്തെ പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ജീവിതത്തെ സാരമായി ബാധിക്കുമെന്ന് കേരള സംസ്ഥാന ഫിഷറീസ് കോഒാഡിനേഷൻ കമ്മിറ്റി യോഗം. ഇതിന് എതിരായ പ്രതിഷേധത്തിൻെറ ഭാഗമായി പാത നിലവിൽ വരുമെന്ന് കേന്ദ്രം പ്രഖ്യാപിച്ച ആഗസ്റ്റ് ഒന്നിന് കൊച്ചിൻ േപാർട്ട് ട്രസ്റ്റ് ഒാഫിസിന് മുന്നിൽ വിവിധ സംഘടനകളിൽ നിന്ന് ഒരാൾ എന്ന നിലയിൽ നേതാക്കളുടെ മാത്രം ധർണ നടത്താൻ തീരുമാനിച്ചു. അറബിക്കടലിൽ കൊല്ലം പരപ്പിലാണ് ഏറ്റവും വൈവിധ്യമുള്ള മത്സ്യസമ്പത്ത് ലഭിക്കുന്നത്. കപ്പൽപാത ഇതുവഴി കടന്നുപോകുന്നതോടെ മീൻപിടിത്തം തടസ്സപ്പെടും. പാത വരുന്നതോടെ തദ്ദേശീയ മത്സ്യത്തൊഴിലാളികളെ മത്സ്യബന്ധനത്തിന് അനുവദിക്കില്ലെന്ന ആശങ്കയുണ്ട്. ടി.എൻ. പ്രതാപൻ എം.പി, ഒാസ്റ്റിൻ ഗോമസ്, പി.പി. ചിത്തരഞ്ജൻ, കൂട്ടായി ബഷീർ, ടി.ജെ. ആഞ്ചേലാസ്, ടി. പീറ്റർ, ജാക്സൺ പൊള്ളയിൽ തുടങ്ങിയവരും പെങ്കടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.