തിരുവനന്തപുരം: വിശ്രമ സൗകര്യമില്ലാത്ത കെ.എസ്.ആർ.ടി.സി ഡിപ്പോകളിലും ഡ്യൂട്ടി മേഖലകളിലും ജീവനക്കാർക്കായി ബസുകളിൽ താമസസൗകര്യമൊരുക്കുന്നു. കാലാവധികഴിഞ്ഞ ബസുകൾ രൂപമാറ്റം വരുത്തി ജീവനക്കാർക്ക് വിശ്രമസൗകര്യം ഒരുക്കുന്നതാണ് പുതിയ സംരംഭമെന്ന് എം.ഡി ബിജു പ്രഭാകർ വ്യക്തമാക്കി. ഒരു ബസിൽ 16 ബർത്തുകളും ആവശ്യമായ ലോക്കറുകളും ഉണ്ടാകും. വാഷ് ബേസിൻ സൗകര്യവും ഒരുക്കും. ഈ ബസുകൾ പൂർണമായും എയർ കണ്ടീഷൻഡ് ആയി മാറ്റും. ഡിപ്പോയിൽതന്നെ അനുയോജ്യമായ സ്ഥലത്ത് പാർക്ക് ചെയ്യും. കരിപ്പൂർ വിമാനത്താവളത്തിലെ ഡ്രൈവർമാരുടെ വിശ്രമത്തിനായി ബസ് രൂപമാറ്റം വരുത്തുന്ന പ്രവർത്തനം 10 ദിവസത്തിനുള്ളിൽ പൂർത്തിയാകും. എറണാകുളം യൂനിറ്റിലും പദ്ധതി ഉടൻ നടപ്പാക്കും. പ്രധാനപ്പെട്ട ടൗണുകളിൽ യാത്രക്കാർക്ക് ഇത്തരം സൗകര്യം ഉപയോഗപ്പെടുത്താൻ കഴിയുംവിധത്തിൽ സംരംഭം അടുത്ത ഘട്ടത്തിൽ വിപുലപ്പെടുത്താനും ആലോചിക്കുന്നുണ്ട്. ജീവനക്കാരുടെ ജോലിസമയത്തെ സൗകര്യങ്ങൾ വിപുലീകരിക്കുന്നതിന് അടുത്ത ബജറ്റിൽ 13 കോടി അനുവദിക്കുന്നതിനുള്ള പദ്ധതിയും കെ.എസ്.ആർ.ടി.സി സർക്കാറിന് നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.