കോവിഡ് പ്രതിരോധം മാരത്തൺ പോലെ -മുഖ്യമന്ത്രി

തിരുവനന്തപുരം: നൂറും ഇരുന്നൂറും മീറ്റർ പോലെ ഒറ്റയടിക്ക് ഒാടിത്തീർത്ത് ജയിക്കാവുന്നതല്ല കോവിഡിനെതിരായ പോരാട്ടമെന്നും മാരത്തൺപോലെ ദീർഘമായ പരീക്ഷണഘട്ടമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡിൻെറ കാര്യത്തിൽ കേരളത്തിേൻറത് അപക്വമായ ആേഘാഷമെന്ന ബി.ബി.സി റിപ്പോർട്ടിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പരീക്ഷിക്കപ്പെടുന്നത് ആരോഗ്യസംവിധാനം മാത്രമല്ല. പൊതുസമൂഹത്തിൻെറയും ജനങ്ങളുടെയും സഹനശക്തിയും ക്ഷമയും കൂടിയാണ്. ഇൗ ബോധം ഒാരോരുത്തർക്കും ഉണ്ടെങ്കിലേ അവസാനംവരെ വീഴാതെ ഒാടിത്തീർക്കാനാകൂ. പി.ആർ വർക്ക് കൊണ്ടാണ് ബി.ബി.സി ആദ്യം പുകഴ്ത്തിയെതന്നാണ് നേരത്തേ ചിലർ പറഞ്ഞത്. ഇപ്പോൾ കേരളത്തിന് തിരിച്ചടി നേരിട്ടു എന്ന നിലയിലാണ് സമീപിക്കുന്നത്. പൊതുവിൽ കേരളം നന്നായി കൈകാര്യം ചെയ്തെന്ന് ഇതേ റിപ്പോർട്ടിലുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ആപൽഘട്ടത്തിൽ എല്ലാവരും ജാഗ്രത പാലിക്കാൻ ഉതകുന്ന സന്ദേശമാണ് നൽകേണ്ടെതന്ന് പ്രതിപക്ഷ നിലപാടിനെ വിമർശിച്ച് മുഖ്യമന്ത്രി പറഞ്ഞു. ഇത്തരം ആളുകൾ സർക്കാറിനെ എങ്ങനെയെങ്കിലും ഇടിച്ചുതാഴ്ത്താനും അതിനായി എന്തും വിളിച്ചുപറയാനുമാണ് ശ്രമിച്ചത്. സർക്കാറിനെ വിമർശിക്കാൻ പ്രതിപക്ഷത്തിന് അവകാശമുെണ്ടങ്കിലും അത് കോവിഡ് പ്രതിരോധത്തെ ദുർബലപ്പെടുത്തിയാകരുത്. കോവിഡിന് ഭരണ-പ്രതിപക്ഷമില്ല. അത് കണക്കാക്കണം -മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് വ്യാപിച്ചത് പരാമർശിച്ച മുഖ്യമന്ത്രി ക്വാറൻറീൻ ഇപ്പോഴും നല്ല നിലയിലാണെന്നും അവരിൽനിന്ന് രോഗവ്യാപനം ഉണ്ടായതായി റിപ്പോർട്ടില്ലെന്നും വ്യക്തമാക്കി. ട്രോളിങ് നിരോധം കഴിഞ്ഞപ്പോൾ കന്യാകുമാരി ഭാഗത്തുനിന്ന് മത്സ്യത്തൊഴിലാളികൾ ഇപ്പോൾ വരേണ്ടതില്ലെന്ന നിലപാടെടുത്തിട്ടും പല വഴിക്കായി വന്നു. വല്ലാത്ത കൂടിച്ചേരലുകളും മറ്റും ഉണ്ടായപ്പോൾ സ്വഭാവികമായും രോഗം വ്യാപിച്ചെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.