നേമം: മൂന്നുദിവസം നൂലില്‍ കുടുങ്ങി മൃതപ്രായയായി തൂങ്ങിനിന്ന കാക്കക്ക് വീട്ടമ്മയും അഗ്നിശമനസേനയും തുണയായി. രാജാജി നഗര്‍ കലാഭവന്‍ മണി റോഡില്‍ ഗ്യാസ് ഗോഡൗണിന് സമീപെത്ത വന്‍മരത്തില്‍ കാക്ക നൂലില്‍ കുടുങ്ങി മൂന്നുദിവസങ്ങള്‍ കഴിച്ചുകൂട്ടി. പനവിള ചെമ്പകനഗര്‍ സ്വദേശിനി വള്ളിയമ്മ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും വിലക്കുകയായിരുന്നു. മൂന്നാംദിനവും കാക്കക്ക് ജീവനുണ്ടെന്ന് മനസ്സിലായതോടെ വള്ളിയമ്മ അഗ്നിശമനസേനയില്‍ അറിയിച്ചു. തിരുവനന്തപുരം ഫയര്സ്റ്റേഷന് ഓഫിസില്‍നിന്ന് സ്റ്റേഷന് ഓഫിസര്‍ തുളസീധരന്‍, അസി. സ്റ്റേഷന് ഓഫിസര്‍ നോബിള്‍, ഫയര്‍ ആൻഡ് റസ്‌ക്യു ഓഫിസര്‍മാരായ ലിജു, വിജിന്‍ലാല്‍, അരുണ്‍ലാല്‍, ശ്യാമളന്‍ എന്നിവരുള്‍പ്പെടെ സംഘം കാക്കയെ രക്ഷിക്കാനെത്തി. നൂലില്‍നിന്ന് വിടര്‍ത്തിയെങ്കിലും കാക്കക്ക് പറക്കാനുള്ള ആരോഗ്യമുണ്ടായിരുന്നില്ല. വള്ളിയമ്മ ഇതിന് വെള്ളവും ആഹാരവും നല്‍കി. ഒരുമണിക്കൂറിനുശേഷം കാക്ക പറന്നുപോയി. ചിത്രവിവരണം FIRE FORCE ACTION @ R NAGAR__ nemom photo രാജാജിനഗറില്‍ മരത്തിലെ നൂലില്‍ കുടുങ്ങിക്കിടന്ന കാക്കയെ അഗ്നിശമനസേനയെത്തി രക്ഷപ്പെടുത്തിയപ്പോള്‍
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.