രാജസ്ഥാൻ: സചിൻെറ വിധി ഇന്നറിയാം ജയ്പുർ: രാജസ്ഥാനിൽ കോൺഗ്രസിൽനിന്ന് പുറത്താക്കപ്പെട്ട മുൻ ഉപമുഖ്യമന്ത്രി സചിൻ പൈലറ്റ് അടക്കം 18 എം.എൽ.എമാരെ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടിക്കെതിരെ ഹൈകോടതിയിൽ സമർപ്പിച്ച ഹരജിയിൽ ചൊവ്വാഴ്ച തീർപ്പായേക്കും. സചിൻ വിഭാഗത്തിൻെറ ഹരജിയിൽ തിങ്കളാഴ്ച വാദം പൂർത്തിയാകാത്തതിനെ തുടർന്ന് ഇന്നത്തേക്കു മാറ്റിവെക്കുകയായിരുന്നു. വാദം ഇന്നു പൂർത്തിയാകുമെന്ന് ചീഫ് ജസ്റ്റിസ് ഇന്ദ്രജിത് മഹന്തി വ്യക്തമാക്കി. ഉത്തരവും ഇന്നുതന്നെ പുറപ്പെടുവിക്കുമെന്നാണ് കരുതുന്നത്. വിമതർക്ക് കാരണം കാണിക്കൽ നോട്ടീസ് മാത്രമാണ് സ്പീക്കർ ഇപ്പോൾ പുറപ്പെടുവിച്ചതെന്നും അയോഗ്യരാക്കുന്ന കാര്യത്തിൽ തീരുമാനം എടുത്തിട്ടില്ലെന്നും അതുകൊണ്ടുതന്നെ ഹരജി നിലനിൽക്കുന്നതല്ലെന്നും സ്പീക്കർക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിങ്വി വാദിച്ചു. സ്പീക്കർ പുറപ്പെടുവിച്ച കാരണം കാണിക്കൽ നോട്ടീസിൽ കോടതിക്ക് കാര്യമില്ലെന്നും സിങ്വി ചൂണ്ടിക്കാട്ടി. വ്യക്തമായ കാരണം സൂചിപ്പിക്കാതെ, അയോഗ്യരാക്കാനുള്ള നോട്ടീസ് നൽകാൻ സ്പീക്കർക്ക് കഴിയുമോ എന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചതായി അഭിഭാഷകർ പറഞ്ഞു. കാരണം കാണിക്കൽ നോട്ടീസിൽ അതിൻെറ ആവശ്യമില്ലെന്നായിരുന്നു ഇതിന് സിങ്വിയുടെ മറുപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.