തിരുവനന്തപുരം: ഗതാഗത സെക്രട്ടറി കെ.ആർ. ജ്യോതി ലാലിനെതിരെ സെക്രേട്ടറിയറ്റ് സ്റ്റാഫ് അസോസിയേഷൻ. സർക്കാർ ജീവനക്കാരെക്കുറിച്ചുള്ള ഗതാഗത സെക്രട്ടറിയുടെ നിലപാട് പദവിക്ക് യോജിക്കുന്നതല്ലെന്നും അനാവശ്യ വിവാദങ്ങൾ സൃഷ്ടിക്കുന്ന സെക്രട്ടറിയെ നിയന്ത്രിക്കാൻ സർക്കാർ തയാറാകണമെന്നും അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു. സെക്രട്ടേറിയറ്റ് ജീവനക്കാർ കാര്യശേഷിയില്ലാത്തവരാണെന്നും വൻകിട പദ്ധതികൾ സമയബന്ധിതമായും കാര്യക്ഷമമായും നടപ്പാക്കാനുള്ള കാര്യക്ഷമതയില്ലെന്നുമുള്ള പരാമർശം അനുചിതവും അനവസരത്തിലുള്ളതുമാണ്. തൊഴിലാളികളോടും ജീവനക്കാരോടും പ്രതിബദ്ധതയുള്ള ഇടതു സർക്കാറിൻെറ നയങ്ങളുടെ ഭാഗമായുള്ള പരാമർശങ്ങൾ മാത്രമേ ഉന്നത ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടാകാൻ പാടുള്ളൂവെന്നും അസോസിയേഷൻ ജനറൽ സെക്രട്ടറി എസ്. ബിജുവും പ്രസിഡൻറ് പി. പ്രദീപ് കുമാറും വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.