(ചിത്രം) പരവൂർ: കോവിഡ് വ്യാപനം മൂലം കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്ന പരവൂരിൽ സ്കൂളുകളും മറ്റു സ്ഥാപനങ്ങളും കോവിഡ് കേന്ദ്രങ്ങളാക്കുന്നു. നഗരത്തിൽ കുറഞ്ഞത് 200 കിടക്കകൾ സജ്ജീകരിക്കണമെന്നാണ് ജില്ല ഭരണകൂടത്തിൻെറ നിർദേശം. ആദ്യപടിയായി എസ്.എൻ.വി ഗേൾസ് ഹൈസ്കൂളിലെ കെട്ടിടത്തിൽ അവശ്യമായ സജ്ജീകരണം ചെയ്തുതുടങ്ങി. സ്കൂളിനു മുന്നിലെ അങ്കണത്തോട് ചേർന്നുള്ള കെട്ടിടത്തിൽ 50 കിടക്കകളാണ് ഒരുക്കുന്നത്. പെരുമ്പുഴയിലെ കുറുമണ്ടൽ യു.പി സ്കൂൾ, ആയുർവേദ റിസോർട്ട്, ഓഡിറ്റോറിയം എന്നിവയും ഏറ്റെടുക്കാൻ ആലോചിക്കുന്നുണ്ട്. പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സക്കെത്തുന്നവരിൽ പ്രകടമായ രോഗലക്ഷണങ്ങളില്ലാത്തവരെയാണ് ഇവിടെയുള്ള കേന്ദ്രങ്ങളിൽ പാർപ്പിക്കുക. ഓൺലൈൻ പഠനത്തിന് ടി.വി നൽകി ചാത്തന്നൂർ: ഓൺലൈൻ ക്ലാസിൽ പങ്കെടുക്കുന്നതിനായി വിദ്യാർഥികൾക്ക് ഡി.വൈ.എഫ്.ഐ കുമ്മല്ലൂർ യൂനിറ്റ് കമ്മിറ്റി ടി.വി നൽകി. സി.പി.എം കൊട്ടിയം ഏരിയ സെക്രട്ടറി എൻ. സന്തോഷ് വിതരണം ചെയ്തു. ബ്രാഞ്ച് സെക്രട്ടറി സജീവ്, യൂനിറ്റ് സെക്രട്ടറി രഞ്ജിത്ത് എന്നിവർ പങ്കെടുത്തു. അനുസ്മരണം പെരിനാട്: സി.പി.എം നേതാവായിരുന്ന മാർക്കോസിൻെറ രക്തസാക്ഷി ദിനാചരണം ഏരിയ സെക്രട്ടറി എസ്.എൽ. സജികുമാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് എൽ. അനിൽ അധ്യക്ഷത വഹിച്ചു. ബി. ബൈജു, സി. സന്തോഷ്, എം.ഇ. ആൽഫ്രഡ് എന്നിവർ സംസാരിച്ചു. അണുനശീകരണം നടത്തി കണ്ണനല്ലൂർ: എസ്.വൈ.എസ് സാന്ത്വനം കണ്ണനല്ലൂർ സർക്കിൾ പ്രവർത്തകരും ചൈൽഡ് പ്രൊട്ടക്ഷൻ ടീമും ചേർന്ന് കണ്ണനല്ലൂരിലും പരിസരത്തും അണുനശീകരണ പ്രവർത്തനം നടത്തി. കണ്ണനല്ലൂർ പൊലീസ് സ്റ്റേഷൻ, കുളപ്പാടം ജങ്ഷൻ, കണ്ണനല്ലൂർ മാർക്കറ്റ്, കണ്ണനല്ലൂർ ശ്രീധർമശാസ്താ ക്ഷേത്രം, കണ്ണനല്ലൂർ റിസർച് സൻെറർ എന്നിവിടങ്ങളിലാണ് അണുനശീകരണം നടത്തിയത്. നുജും കണ്ണനല്ലൂർ, സാജ് കുളപ്പാടം, നൗഫൽ അസ്ഹരി, സുൽഫിക്കർ, ഷാഫി കണ്ണനല്ലൂർ, ഷമീം മിസ്ബാഹി, സുധീർഖാൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.