കിളിമാനൂരിൽ മോഷണ പരമ്പര; പണവും ടെലിവിഷനും കവർന്നു

കിളിമാനൂർ: ചെറിയൊരിടവേളക്കു ശേഷം കിളിമാനൂരിൽ വീണ്ടും മോഷണ പരമ്പര. നിരവധി സ്ഥാപനങ്ങളിൽനിന്ന് പണവും ഒരിടത്ത് നിന്ന് ടെലിവിഷനും കവർന്നു. ഒരു സ്ഥാപനത്തിലെ വില പിടിപ്പുള്ള ഉപകരണങ്ങൾ നശിപ്പിച്ചു. കിളിമാനൂർ - ആറ്റിങ്ങൽ റോഡിൽ സാജി ഹോസ്പിറ്റലിന് സമീപമുള്ള കടകളിലാണ് വ്യാഴാഴ്ച രാത്രി മോഷണം നടന്നത്. നാസറുദീൻെറ സ്റ്റേഷനറി കടയിൽനിന്ന് 3000 രൂപയും സുജയുടെ രണ്ട് ഓയിൽ മില്ലിൽനിന്നുമായി മുവായിരത്തോളം രൂപയും കവർന്നു. 25,000 രൂപയോളം വിലവരുന്ന ഉപകരണങ്ങൾ നശിപ്പിക്കുകയും ചെയ്തു. അനിതയുടെ തിരുവാതിര സ്റ്റോറിൽ നിന്നും ഒരു എൽ.ഇ.ഡി ടിവിയും സലിം കുമാറിൻെറ അമൃത ഏജൻസിയിൽ നിന്നും മൂവായിരത്തോളം രൂപയും സമീപത്തെ പച്ചക്കറി കടയിൽനിന്ന് 1000 രൂപയുടെ നാണയങ്ങളുമാണ് മോഷണം പോയത്. മൂന്നാഴ്ച മുമ്പ് പുതിയകാവ് ക്ഷേത്രത്തിലെ കാണിക്ക മോഷണം പോയിരുന്നു. അടുത്തടുത്ത ദിവസങ്ങളിൽ കിളിമാനൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ അഞ്ചിടങ്ങളിൽ അന്നു നടന്ന മോഷണക്കേസിൽ ഒരാളെയും പിടികൂടിയിട്ടില്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.