കണ്ടെയ്ൻമെൻറ് സോണുകളിൽ ഡ്രോൺ നിരീക്ഷണം

കണ്ടെയ്ൻമൻെറ് സോണുകളിൽ ഡ്രോൺ നിരീക്ഷണം കൊല്ലം: കണ്ടെയ്ൻമൻെറ് സോണുകളിൽ േഡ്രാൺ ഉപയോഗിച്ചുള്ള നിരീക്ഷണവും പരിശോധനകളും ശക്തമാക്കിയതായി പൊലീസ് അറിയിച്ചു. സുരക്ഷ ക്രമീകരണങ്ങളുടെ ഭാഗമായി അടിയന്തര ആവശ്യങ്ങൾക്കല്ലാതെ ഒരു കാരണവശാലും വീട് വിട്ട് പുറത്തുപോകാൻ പാടില്ല. ഹോം, ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീനിൽ കഴിയുന്നവർ നിരീക്ഷണ കേന്ദ്രം വിട്ട് പുറത്തുപോകുന്നില്ല എന്ന് ഉറപ്പ് വരുത്തുന്നതിനായി ജനമൈത്രി പൊലീസ് ഉദ്യോഗസ്ഥർ, പൊലീസ്, വളൻറിയേഴ്സ് എന്നിവർ നിരന്തരം ക്വാറൻറീൻ കേന്ദ്രങ്ങളിൽ പരിശോധന നടത്തുന്നുണ്ട്. പരിശോധനയിൽ 43 കേസുകൾ രജിസ്റ്റർ ചെയ്തു. പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കാത്തതിന് 328 പേർക്കെതിരെ നടപടി സ്വീകരിച്ചു. നിബന്ധനകൾ ലംഘിച്ച് വാഹനം നിരത്തിലിറക്കിയതിനും ശുചീകരണ സംവിധാനങ്ങൾ ഒരുക്കാതെ വ്യാപാരസ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിപ്പിച്ചതിനും സാമൂഹിക അകലം പാലിക്കാത്തതിനുമായി 128 പേർക്കെതിരെ കേരള എപ്പിഡമിക് ഡിസീസസ് ഓർഡിനൻസ് പ്രകാരം നടപടി സ്വീകരിച്ച് പിഴ ഈടാക്കി. ക്വാറൻറീൻ കേന്ദ്രത്തിൽ സന്ദർശനം നടത്തിയ യുവാവിനെതിരെ കേസ് കൊല്ലം: മത്സ്യബന്ധനത്തിനായി കൊല്ലത്തെത്തി കുരീപ്പുഴയിൽ നിരീക്ഷണ കേന്ദ്രത്തിൽ ക്വാറൻറീനിൽ കഴിഞ്ഞിരുന്ന തമിഴ്നാട് സ്വദേശികളെ സന്ദർശിച്ച കുരീപ്പുഴ വാഴപ്പള്ളി സ്വദേശിയായ 35കാരനെതിരെ അഞ്ചാലുംമൂട് പൊലീസ് കേസെടുത്തു. നിരീക്ഷണത്തിലായിരുന്ന നാല് തമിഴ്നാട് സ്ദേശികൾക്ക് േകാവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് യുവാവിനെതിരെ മെഡിക്കൽ ഓഫിസർ നൽകിയ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. ഇയാളെ ആംബുലൻസിൽ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറൻറീൻ കേന്ദ്രത്തിലെത്തിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.