കുടുംബപ്രശ്‌നത്തിെൻറ പേരില്‍ വിളിച്ചുവരുത്തി പൊലീസ് മർദിച്ചതായി പരാതി

കുടുംബപ്രശ്‌നത്തിൻെറ പേരില്‍ വിളിച്ചുവരുത്തി പൊലീസ് മർദിച്ചതായി പരാതി വെള്ളറട: കുടുംബപ്രശ്‌നത്തിൻെറ പേരില്‍ ഭാര്യ നല്‍കിയ പരാതിയില്‍ എസ്‌.ഐയുടെ നേതൃത്വത്തിലുള്ള സംഘം മര്‍ദിച്ചതായി പരാതി. സംസാരിക്കണമെന്നാവശ്യപ്പെട്ട് കേരള വാട്ടര്‍ അതോറിറ്റിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന കുറുവാട് വിരാലികാലവിള വീട്ടില്‍ വിനീഷിനെ മാരായമുട്ടം പൊലീസ് സ്‌റ്റേഷനില്‍ വിളിച്ചുവരുത്തി മര്‍ദിക്കുകയായിരുന്നു. താന്‍ പറയുന്ന ഭാഗം കേള്‍ക്കാതെ ഭാര്യയെ വിളിച്ചുകൊണ്ട് പോകണമെന്നാവശ്യപ്പെടുകയായിരുന്നു. ഭാര്യയില്‍ നിന്ന് വധഭീഷണിയുണ്ടെന്നറിയിച്ചിട്ടും എസ്.െഎ മുതുകില്‍ ഇടിച്ചത്രെ. കൂടെയുണ്ടായിരുന്ന എ.എസ്.െഎ നെഞ്ചിലിടിച്ച് നിലത്തു തള്ളിയിട്ടതായും പരാതിയിൽ പറയുന്നു. നെഞ്ചുവേദനയും കടുത്തചുമയും ശ്വാസംമുട്ടലും ദേഹാസ്വാസ്ഥ്യവുമുണ്ടായതിനെ തുടര്‍ന്ന് നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ഇ.സി.ജി വേരിയേഷന്‍ ഉണ്ടായതിനെത്തുടര്‍ന്ന് മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്യുകയും ചെയ്തു. എക്‌സ്‌റേയില്‍ നെഞ്ചില്‍ എല്ലിന് നേരിയ പൊട്ടലുണ്ടെന്ന് അറിയിക്കുകയും സ്‌കാനിങ്ങിന് വിധേയമാക്കുകയും ചെയ്തു. നിലവില്‍ വെണ്‍പകല്‍ പി.എച്ച്.സി ആശുപത്രിയില്‍ ചികിത്സയിലാണ്. വിനീഷ് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.