കോവിഡ് വ്യാപനം: കെ.എം.എം.എല്ലിനെതിരായ പ്രചാരണം ഖേദകരം -എം.ഡി

കൊല്ലം: കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് കെ.എം.എം എല്ലിനെതിരെ ജനങ്ങളിൽ ഭീതി പരത്തുംവിധം നടന്ന പ്രചാരണം ഖേദകരമാണെന്ന് കെ.എം.എം.എൽ എം.ഡി ചന്ദ്രബോസ്. കരാർ ജീവനക്കാരന് കുടുംബത്തിൽനിന്ന് കോവിഡ് പകർന്നപ്പോൾ സർക്കാർ സംവിധാനങ്ങളോട് ചേർന്നും സാമൂഹിക പ്രതിബദ്ധത ഫണ്ട് ഉപയോഗിച്ചും നിരവധി പ്രതിരോധ, ആശ്വാസ പദ്ധതികൾ കമ്പനി നടപ്പാക്കിയിരുന്നു. രോഗം റിപ്പോർട്ട് ചെയ്തപ്പോൾ തന്നെ അദ്ദേഹം ജോലിചെയ്ത സെക്ഷനിലെ ജീവനക്കാരെ പരിശോധനക്ക് വിധേയമാക്കി നെഗറ്റീവാണെന്ന് ഉറപ്പുവരുത്തി. കെണ്ടയ്ൻമൻെറ് സോണിലെ പ്രവർത്തനത്തിന് കലക്ടറുടെ അനുമതിയും തേടിയിട്ടുണ്ട്. ഉൽപാദനം കുറച്ചാലും കുറഞ്ഞ തോതിലെങ്കിലും പ്രർത്തിക്കേണ്ടത് അനിവാര്യമായതിനാലായിരുന്നു ഇത്. കോവിഡ് പ്രോേട്ടാകോൾ പ്രഖ്യാപിച്ചതുമുതൽ ആവശ്യമായ മുൻകരുതൽ സ്വീകരിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ടുകോടി രൂപയും പാരിപ്പള്ളി മെഡിക്കൽ കോളജിന് 50 ലക്ഷം രൂപയും നൽകി. കോവിഡ് ബാധ പ്രചാരണത്തിലൂടെ തോട്ടപ്പള്ളിയിൽനിന്നുള്ള ധാതുമണൽ നീക്കം തടസ്സപ്പെട്ടു. സ്പിൽവേയുടെ വീതിയും ആഴവും വർധിപ്പിക്കുന്നതിന് സർക്കാർ കെ.എം.എം.എല്ലിെന ചുമതലപ്പെടുത്തിയിരുന്നു. മണ്ണ് കാലാവസ്ഥ വ്യതിയാനംമൂലം നഷ്ടപ്പെട്ടാൽ കെ.എം.എം.എല്ലിനുണ്ടാവുന്നത് വൻ നഷ്ടമായിരിക്കുമെന്ന് എം.ഡി ചൂണ്ടിക്കാട്ടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.