കെണ്ടെയ്ൻമെൻറ് സോണുകൾ പ്രഖ്യാപിച്ചു

കെണ്ടെയ്ൻമൻെറ് സോണുകൾ പ്രഖ്യാപിച്ചു തിരുവനന്തപുരം: അഞ്ചുതെങ്ങ്, പാറശ്ശാല ഗ്രാമപഞ്ചായത്തുകളിലെ എല്ലാ വാർഡുകളും കെണ്ടെയ്ൻമൻെറ് സോണായി കലക്ടർ ഡോ. നവജ്യോത് ഖോസ പ്രഖ്യാപിച്ചു. ചിറയിൻകീഴ് ഗ്രാമപഞ്ചായത്തിലെ ഒറ്റപ്പന, പെരുമാതുറ, പൊഴിക്കര, പുളുന്തുരുത്തി, മുതലപ്പൊഴി, ആരയതുരുത്തി വാർഡുകൾ, അഴൂർ ഗ്രാമപഞ്ചായത്തിലെ മാടൻവിള വാർഡ്, പൂവച്ചൽ ഗ്രാമപഞ്ചായത്തിലെ കുഴക്കാട്, കോവിൽവിള വാർഡുകൾ, വിളപ്പിൽ ഗ്രാമപഞ്ചായത്തിലെ ചൊവ്വള്ളൂർ, തിരുവനന്തപുരം കോർപറേഷന് കീഴിലെ വെങ്ങാനൂർ, കോട്ടപുരം, വിഴിഞ്ഞം, ഹാർബർ, വെള്ളാർ, തിരുവല്ലം വാർഡുകൾ, കരുംകുളം ഗ്രാമപഞ്ചായത്തിലെ പള്ളം, ഇരയിമ്മൻതുറ, പുല്ലുവിള, ചെമ്പകരാമൻതുറ വാർഡുകൾ, ചെങ്കൽ ഗ്രാമപഞ്ചായത്തിലെ കീഴ്‌കൊല്ല, വട്ടവിള, കൊറ്റാമം, അരയൂർ കിഴക്ക്, തോട്ടിൻകര വാർഡുകൾ, പനവൂർ ഗ്രാമപഞ്ചായത്തിലെ കോതകുളങ്ങര, ആട്ടുകാൽ, പനവൂർ, വാഴോട് വാർഡുകൾ എന്നിവയെയും പുതുതായി കെണ്ടെയ്ൻമൻെറ് സോണിൽ ഉൾപ്പെടുത്തി. ഈ വാർഡുകൾക്ക് ചേർന്നുള്ള പ്രദേശങ്ങളിലും പ്രത്യേകശ്രദ്ധ പുലർത്തണം. മുൻനിശ്ചയപ്രകാരമുള്ള സർക്കാർ പരീക്ഷകൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്താം. കെണ്ടെയ്ൻമൻെറ് സോണിൽ നിന്നുമെത്തുന്ന വിദ്യാർഥികൾക്ക് പരീക്ഷയെഴുതാൻ പ്രത്യേക ക്ലാസ് റൂം സജ്ജീകരിക്കണം. മെഡിക്കൽ, മറ്റ് അടിയന്തര ആവശ്യങ്ങൾക്കല്ലാതെ ആരുംതന്നെ കെണ്ടെയ്ൻമൻെറ് സോണിന് പുറത്തേക്ക് പോകാൻ പാടില്ല. ഈ പ്രദേശങ്ങളിൽ സർക്കാർ പ്രഖ്യാപിച്ച ഒരുതരത്തിലുള്ള ലോക്ഡൗൺ ഇളവുകളും ബാധകമായിരിക്കില്ല. നിലവിൽ കെണ്ടെയ്ൻമൻെറ് സോണായി തുടരുന്ന വഴുതൂർ, ചെമ്മരുതിമുക്ക്, കുറവര, തലയൽ, തൃക്കണ്ണാപുരം ടാഗോർ റോഡ്, വെള്ളനാട് ടൗൺ, കണ്ണമ്പള്ളി വാർഡുകളും ആര്യനാട് ഗ്രാമപഞ്ചായത്തിലെ എല്ലാ വാർഡുകളും കെണ്ടെയ്ൻമൻെറ് സോണിൽനിന്നും ഒഴിവാക്കി. വഴുതൂർ വാർഡിൽ 41, ചെമ്മരുതിമുക്കിൽ 187, കുറവരയിൽ 54, തലയലിൽ 25, തൃക്കണ്ണാപുരം ടാഗോർ റോഡിൽ 54, വെള്ളനാട് ടൗൺ, കണ്ണമ്പള്ളി എന്നിവിടങ്ങളിൽ 737 എന്നിങ്ങനെ കോവിഡ് പരിശോധനകൾ നടത്തിയതിൽ ആരുംതന്നെ പോസിറ്റീവ് ആയിട്ടില്ല. ആര്യനാട് ഗ്രാമപഞ്ചായത്തിലെ എല്ലാ വാർഡുകളിലുമായി 737 പരിശോധന നടത്തിയതിൽ ഒരാൾക്ക് മാത്രമാണ് പോസിറ്റീവായത്. ഈ സാഹചര്യത്തിലാണ് മേൽപറഞ്ഞ വാർഡുകളെ കെണ്ടെയ്ൻമൻെറ് സോണിൽനിന്നും ഒഴിവാക്കിയതെന്നും കലക്ടർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.