പൂജപ്പുരയില്‍ കോണ്‍ഗ്രസ്, ബി.ജെ.പി മാര്‍ച്ച് അക്രമാസക്തമായി

നേമം: മുന്‍ ഐ.ടി സെക്രട്ടറി എം. ശിവശങ്കറിൻെറ വസതിയിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ബി.ജെ.പി പ്രവര്‍ത്തകരും നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. ശിവശങ്കറിൻെറ പൂജപ്പുര കാട്ടുറോഡിലെ വസതിയിലേക്കായിരുന്നു മാര്‍ച്ച്. തിങ്കളാഴ്ച രാവിലെ 11ന് കോണ്‍ഗ്രസിൻെറയും 11.30 ന് ബി.ജെ.പിയുടെയും മാര്‍ച്ച് പൂജപ്പുര ജങ്ഷനില്‍നിന്ന് ആരംഭിക്കുകയായിരുന്നു. കോണ്‍ഗ്രസ് മാര്‍ച്ച് പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. തുടര്‍ന്ന്, പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ബി.ജെ.പി പ്രവര്‍ത്തകർ വസതിയിലേക്ക് കയറാന്‍ ശ്രമിെച്ചങ്കിലും പൊലീസ് തടയുകയായിരുന്നു. നേമം മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിലായിരുന്നു ഇരു പാര്‍ട്ടി പ്രവര്‍ത്തകരുടെയും മാര്‍ച്ച്. സംഭവവുമായി ബന്ധപ്പെട്ട് കോവിഡ് നിയമലംഘനത്തിനും ഗതാഗതം തടസ്സപ്പെടുത്തിയതിനും ഇരുവിഭാഗത്തിനുമെതിരെ പൂജപ്പുര പൊലീസ് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.