തിരുവനന്തപുരം: ലോക്ഡൗൺ ഒരാഴ്ച കൂടി ദീർഘിപ്പിച്ച കോർപറേഷൻ പരിധിയിൽ അവശ്യസേവനങ്ങൾക്ക് തടസ്സമില്ലാതെ പ്രവർത്തിക്കാൻ ക്രമീകരണം ഒരുക്കാൻ ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്തയുടെ ഉത്തരവ്. *സെക്രട്ടേറിയറ്റിലെ ചീഫ് സെക്രട്ടറിയുടെ ഓഫിസ്, ആരോഗ്യ, ആഭ്യന്തര, ദുരന്തനിവാരണ, തദ്ദേശസ്വയംഭരണ, നോർക്ക വകുപ്പുകൾ പരമാവധി 50 ശതമാനം ജീവനക്കാരെ നിശ്ചയിച്ച് ജോലിക്രമീകരണം നടത്തും. * ആരോഗ്യവകുപ്പിന് അധികം ജീവനക്കാരുടെ സാന്നിധ്യം ആവശ്യമാണെന്ന് കാണുന്ന പക്ഷം വകുപ്പ് സെക്രട്ടറിക്ക് അതിനായുള്ള ക്രമീകരണം ഏർപ്പെടുത്താം. ഗവ. പ്രസുകൾ സമയബന്ധിതമായി ജോലികൾ നിർവഹിക്കേണ്ടതിനാൽ പ്രവർത്തനം സുഗമമായി നടത്തുന്നതിന് ആവശ്യമായ ജീവനക്കാരുടെ സാന്നിധ്യം ഉറപ്പാക്കാൻ പ്രിൻറിങ് ഡയറക്ടർക്ക് നടപടി സ്വീകരിക്കാം. * സെക്രട്ടേറിയറ്റിലെ മറ്റു വകുപ്പുകളിൽ അനിവാര്യമായ പ്രവർത്തനങ്ങൾ ഉറപ്പാക്കാൻ മാത്രം ആവശ്യമുള്ള ജീവനക്കാർ ഹാജരാകാൻ ബന്ധപ്പെട്ട സെക്രട്ടറിമാർക്ക് ആവശ്യമായ ക്രമീകരണങ്ങൾ നടത്താം. * അവശ്യ സർവിസ് വിഭാഗത്തിൽ പെടാത്ത മറ്റ് ഓഫിസുകളിൽ വകുപ്പ് മേധാവികൾക്ക് ആവശ്യമായ ജീവനക്കാരുടെ സേവനം ക്രമീകരിക്കാം. * ഓഫിസിൽ ഹാജരാക്കേണ്ടതില്ലാത്ത ജീവനക്കാർ 'വർക്ക് ഫ്രം ഹോം' ആയി ആവശ്യാനുസരണം ജോലി നിർവഹിക്കേണ്ടതാണെന്നും ഉത്തരവിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.