തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തില്‍ സര്‍ക്കാറിൻെറ വീഴ്ച മറച്ചുവെക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കോവിഡ് പ്രതിരോധം തകര്‍ക്കാന്‍ യു.ഡി.എഫ് ശ്രമിക്കുന്നുവെന്ന വിധം കഴിഞ്ഞദിവസം മുഖ്യമന്ത്രി നടത്തിയ പരാമര്‍ശങ്ങള്‍ ശരിയല്ല. വെള്ളവും ഭക്ഷണവും മതിയായ സൗകര്യങ്ങളും കിട്ടാതെ വന്നതിനെ തുടർന്ന് പൂന്തുറയില്‍ നടന്ന പ്രതിഷേധത്തില്‍ കോൺഗ്രസുകാർ മാത്രമല്ല അവിടത്തെ പള്ളി വികാരിയും സി.പി.എം ലോക്കല്‍ സെക്രട്ടറിയും ഉൾപ്പെടെ പങ്കെടുത്തു. എന്നാൽ അതിൻെറ പേരിൽ സ്ഥലം എം.എൽ.എ ആയ വി.എസ്. ശിവകുമാറിനെ മാത്രം അപമാനിക്കാനാണ് ആരോഗ്യമന്ത്രി ശ്രമിച്ചത്. ബുദ്ധിമുട്ട് സഹിക്കാനാകാതെ ജനം തെരുവിലിറങ്ങുന്ന സാഹചര്യം ഒഴിവാക്കുന്നതിന് പകരം പൂന്തുറ നിവാസികളെ സർക്കാർ അപമാനിക്കുകയാണെന്നും വാർത്തസമ്മേളനത്തിൽ ചെന്നിത്തല വ്യക്തമാക്കി. സ്വന്തം വീഴ്ചകൾ മറയ്ക്കാൻ സർക്കാർ മത്സ്യെത്താഴിലാളികളെ അപമാനിക്കുകയാണെന്ന് വി.എസ്. ശിവകുമാറും കുറ്റപ്പെടുത്തി. കോവിഡിൻെറ പേരിൽ വിദൂര സ്ഥലങ്ങളിൽ എത്തിച്ച് യാതൊരു അടിസ്ഥാന സൗകര്യമില്ലാത്തിടങ്ങളിലാണ് പൂന്തുറക്കാരെ പാർപ്പിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.