ആര്യനാട്ട് ഒരാൾക്കുകൂടി കോവിഡ്

ആര്യനാട്: ആര്യനാട്ട് ഒരാൾക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. കോട്ടയ്ക്കത്തെ 45കാരിക്കാണ് രോഗം. ഇവരെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. നിരവധിപേരുമായി അനുദിനം ബന്ധപ്പെടുന്ന വ്യക്തികൾക്കാണ് ആദ്യഘട്ടത്തിൽ രോഗം സ്ഥിരീകരിച്ചത്. ഇവരുടെ സമ്പർക്കപ്പട്ടികയിലും സെക്കൻഡറി കോണ്ടാക്ട് ലിസ്റ്റിലും നൂറുകണക്കിന് പേർ ഉൾപ്പെട്ടത് ആശങ്ക വർധിപ്പിക്കുന്നു. വെള്ളിയാഴ്ച 228 പേരുടെ പരിശോധനയാണ് നടത്തിയത്. ഇതിലാണ് ഓരാളുടെ ഫലം പോസിറ്റിവായത്. സ്രവ പരിശോധ ക്യാമ്പ് സജ്ജമാക്കിയ ആര്യനാട് കമ്യൂണിറ്റി ഹെൽത്ത് സൻെററിലേക്ക് വെള്ളിയാഴ്ച നിരവധിപേർ പരിശോധനക്ക് എത്തി. ഡോക്ടർ, രണ്ട് ആശാവർക്കർമാർ, ഒരു ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ്, ആര്യനാട് ട്രാൻസ്‌പോർട്ട് ഡിപ്പോയിലെ സ്റ്റേഷൻ മാസ്റ്റർ, ബേക്കറി ഉടമ എന്നിവർക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് 732 പേരെ പരിശോധിച്ചു. പരിശോധന ശനിയാഴ്ചയും തുടരും. ആര്യനാട് കമ്യൂണിറ്റി ഹെൽത്ത് സൻെററിലെ ഡോക്ടർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടും ഇവിടെത്തന്നെ പരിശോധന നടത്തുന്നതിൽ പ്രതിഷേധമുയരുന്നുണ്ട്. ദിനംപ്രതി നൂറുകണക്കിന് ആളുകൾ എത്തുന്ന ആശുപത്രിയിൽ സാമൂഹികഅകലം പാലിക്കാൻ പോലും സംവിധാനമൊരുക്കിയിട്ടില്ല. ആശുപത്രികളും പൊലീസ് സ്റ്റേഷനുകളും കവലകളും കേന്ദ്രീകരിച്ച് വിതുര ഫയർഫോഴ്സ് യൂനിറ്റിൻെറ നേതൃത്വത്തിൽ അണുനശീകരണം നടത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.