പേര് പറയുന്നത് വിഷമിപ്പിക്കാനല്ല, ജാഗ്രതപ്പെടുത്താൻ ^മുഖ്യമന്ത്രി

പേര് പറയുന്നത് വിഷമിപ്പിക്കാനല്ല, ജാഗ്രതപ്പെടുത്താൻ -മുഖ്യമന്ത്രി തിരുവനന്തപുരം: 'പൂന്തുറയില്‍ പ്രശ്നമുണ്ടാകുമ്പോള്‍ അത് അങ്ങനെ തന്നെയാണ് പറയുക. അല്ലാതെ മറ്റൊരു സ്ഥലത്തി‍ൻെറ പേരു പറയാന്‍ കഴിയില്ലല്ലോ' എന്ന് മുഖ്യമന്ത്രി. മാണിക്യവിളാകം, പുത്തന്‍പള്ളി, പൂന്തുറ എന്നിവിടങ്ങളിലെ മൊത്തം രോഗികളുടെ എണ്ണമാണ് വൈകുന്നേരങ്ങളില്‍ പ്രഖ്യാപിക്കുന്നതെങ്കിലും മൂന്നു സ്ഥലങ്ങളിെലയും കണക്കുചേര്‍ത്ത് പൂന്തുറയിലെ രോഗികള്‍ എന്ന പേരിലാണ് മാധ്യമങ്ങളില്‍ വാര്‍ത്തവരുന്നതെന്ന ആരോപണത്തെക്കുറിച്ചായിരുന്നു വാർത്തസമ്മേളനത്തിലെ പ്രതികരണം. പൊന്നാനിയിലുണ്ടായപ്പോള്‍ പൊന്നാനി എന്നും കാസര്‍കോടിനെ കാസര്‍കോട് എന്നും ചെല്ലാനത്തെ ചെല്ലാനം എന്നും തന്നെയാണ് പറഞ്ഞത്. അത് ആരെയും വിഷമിപ്പിക്കാനല്ല, മറിച്ച് ജാഗ്രതപ്പെടുത്താനാണ്. വ്യാജ മത്സ്യവിതരണ ലോബിക്കുവേണ്ടി കോവിഡ് പരിഭ്രാന്തി പരത്തുന്നെന്നും പൂന്തുറയെ കരുവാക്കുന്നെന്നുമാണ് മറ്റൊരു പ്രചാരണം. ഇത് ശരിയല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.