പൂന്തുറയിലെ സ്ഥിതി അതീവ ഗുരുതരം

പൂന്തുറ: പൂന്തുറയിലെ കോവിഡ് 19 സ്ഥിതി അതീവ ഗുരുതരം. ചൊവ്വാഴ്ചമാത്രം പൂന്തുറയില്‍ രോഗം സ്ഥിരീകരിച്ചത് 28 പേര്‍ക്ക്. സമ്പര്‍ക്കവ്യാപനത്തിലൂടെ രോഗം ബാധിക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടുന്നത് ജനങ്ങളെ കൂടുതല്‍ ഭീതിയിലാഴ്ത്തി. രോഗബാധിതരുടെ സമ്പര്‍ക്കപട്ടികയില്‍ കുട്ടികള്‍ ഉൾപ്പെടെയുണ്ട്. പലയിടത്തും കുടുംബങ്ങളിലുള്ളവര്‍ക്ക് ഒന്നായിട്ടാണ് രോഗം സ്ഥിരീകരിക്കുന്നത്. കഴിഞ്ഞദിവസം ആൻറിജന്‍ പരിശോധയില്‍ വൈറസ് കണ്ടത്തിയവരെ ആശുപത്രിയിലെത്തിക്കാൻ ആംബുലൻസ് എത്താന്‍ മണിക്കൂറുകള്‍ കാത്തിരിക്കേണ്ടതായിവന്നു. രോഗികളുടെ എണ്ണം വർധിക്കുന്നതനുസരിച്ച് തീരദേശത്തെ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി നടക്കുന്നിെല്ലന്ന് ആക്ഷേപവും ഉയരുന്നുണ്ട്. സമ്പര്‍ക്കത്തിലൂടെയുള്ള വൈറസ് ബാധ ദിനംപ്രതി വർധിക്കുന്നത് പുത്തന്‍പള്ളി വാര്‍ഡിലാണ്. മത്സ്യവ്യാപാരിക്ക് രോഗം സ്ഥിരീകരിച്ച സമ്പര്‍ക്കപട്ടികയില്‍നിന്നാണ് കൂടുതല്‍പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത്. വലിയതുറയില്‍ കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ച 54കാരനായ വലിയതുറ സ്വദേശി ചുമയും പനിയുമായി രണ്ടുതവണ മെഡിക്കൽ കോളജ് ആശുപത്രിയില്‍ ചികിത്സ തേടിപ്പോെയങ്കിലും സ്രവപരിശോധനയില്‍ വൈറസ് ബാധയിെല്ലന്നുകണ്ട് തിരിച്ചയക്കുകയായിരുന്നു. പിന്നീടാണ് ഇയാള്‍ക്ക് രോഗം സ്ഥിരീകരിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.