തിരുവനന്തപുരം: ഡീസൽ, പെട്രോൾ, മണ്ണെണ്ണ വില വർധന പരമ്പരാഗത മത്സ്യബന്ധന മേഖലക്ക് തിരിച്ചടിയായി. തീരക്കടലിൽ ലഭ്യത കുറവായതിനാൽ ഇപ്പോൾ ആഴക്കടലിൽ പോയാണ് മത്സ്യത്തൊഴിലാളികൾ മീൻപിടിക്കുന്നത്. ഇതോടെ ഇന്ധന ചെലവും വർധിക്കുന്നു. ലോക്ഡൗൺ കാരണം സ്വതവേ ദാരിദ്ര്യത്തിൻെറ വക്കിലെത്തിയ മത്സ്യത്തൊഴിലാളികളുടെ കടബാധ്യതയും കൂടുന്ന സ്ഥിതിയാണ്. മത്സ്യബന്ധന ആവശ്യത്തിന് കേന്ദ്ര, സംസ്ഥാന സർക്കാറുകൾ മണ്ണെണ്ണയും ഡീസലും പെട്രോളും വില കുറച്ച് നൽകാത്തതാണ് ബുദ്ധിമുട്ടിക്കുന്നത്. ഇന്ധനം കുറഞ്ഞ വിലക്ക് നൽകണമെന്നാവശ്യപ്പെട്ട് നിവേദനം കേന്ദ്ര പെട്രോളിയം മന്ത്രിക്കും കേന്ദ്ര ഫിഷറീസ് മന്ത്രിക്കും സംസ്ഥാന മുഖ്യമന്ത്രിമാർക്കും നൽകാനാണ് നാഷനൽ ഫിഷ് വർക്കേഴ്സ് ഫോറത്തിൻെറ തീരുമാനം. 24ന് എല്ലാ തീരദേശ സംസ്ഥാനങ്ങളിലും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മത്സ്യത്തൊഴിലാളികൾ ധർണ നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.