തിരുവനന്തപുരം: കോർപറേഷൻ പരിധിയിൽ ട്രിപ്ൾ ലോക്ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് ആർ.സി.സിയിൽ നിയന്ത്രണങ്ങൾ കർശനമാക്കി. കോവിഡിൻെറ സമൂഹവ്യാപനം ഒഴിവാക്കാനും പ്രതിരോധശേഷി കുറഞ്ഞ അർബുദരോഗികളെ സുരക്ഷിതരാക്കാനും വേണ്ടിയാണ് ഈ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നതെന്ന് ഡയറക്ടർ ആശ കിഷോർ അറിയിച്ചു. ആരോഗ്യവകുപ്പുമായി സഹകരിച്ച് ജില്ലതല ആശുപ്രതികളിൽ ഏർപ്പെടുത്തിയിരിക്കുന്ന അർബുദ ചികിത്സാസൗകര്യം രോഗികൾ ഉപയോഗപ്പെടുത്തേണ്ടതാണ്. അർബുദരോഗികൾക്കുള്ള പെൻഷൻ സർട്ടിഫിക്കറ്റും ഈ ആശുപത്രികളിൽനിന്ന് ലഭിക്കും. തിരുവനന്തപുരത്തേക്കുള്ള യാത്ര, ചികിത്സക്ക് വേണ്ടിയുള്ള താമസം, രോഗികൾക്കും സഹായികൾക്കും ആവശ്യമായ ഭക്ഷണം എന്നിവ ലോക്ഡൗൺ കാലയളവിൽ ബുദ്ധിമുട്ടായതിനാൽ രോഗികൾ അത്യാവശ്യ ചികിത്സകൾക്ക് വേണ്ടി മാത്രം ആർ.സി.സിയിൽ വരുന്നതാണ് അഭികാമ്യമെന്നും ഡയറക്ടർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.