തിരുവനന്തപുരം: ട്രിപ്ൾ ലോക്ഡൗൺ നിലനിൽക്കുന്ന തിരുവനന്തപുരം നഗരത്തിൽ അത്യാവശ്യ സന്ദർഭങ്ങളിൽ അകത്തേക്കും പുറത്തേക്കും പോകാൻ നിബന്ധന വിധേയമായി അനുമതി നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. മറ്റ് ജില്ലകളിൽനിന്ന് അത്യാസന്ന രോഗികളെ നഗരത്തിലെ ആശുപത്രികളിലേക്ക് മാറ്റാൻ അനുവദിക്കും. ഇരു കുടുംബത്തിൽനിന്നും 10 പേർ പെങ്കടുക്കുന്ന വിവാഹം അനുവദിക്കും. വിവരം ലോക്കൽ പൊലീസ് സ്റ്റേഷനിൽ അറിയിക്കണം. ഭക്ഷണം ലഭിക്കാനുള്ള ബുദ്ധിമുട്ട് പരിഹരിക്കാൻ ഒാൺലൈൻ ഭക്ഷണ വിതരണക്കാർക്കും സന്നദ്ധ സംഘടനകൾക്കും അനുമതി നൽകി. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ രാവിലെ ഏഴു മുതൽ 11 വരെ പ്രവർത്തിക്കും. ഏറ്റവും അടുത്ത കടകളിൽനിന്ന് സാധനം വാങ്ങണം. അവർ സത്യവാങ്മൂലം കരുതണം. മെഡിക്കൽ ആവശ്യങ്ങൾക്കും മറ്റ് കാര്യങ്ങൾക്കും പൊലീസ് ആസ്ഥാനത്തെ കൺട്രോൾ റൂമിൽ ബന്ധപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.